കണ്ണീര്‍ക്കടലാഴങ്ങളില്‍ ഫുട്ബോള്‍ ലോകം; വിമാനാവശിഷ്‌ടങ്ങളില്‍ ഒരു മൃതദേഹം കണ്ടെത്തി

Published : Feb 04, 2019, 07:58 PM ISTUpdated : Feb 04, 2019, 08:01 PM IST
കണ്ണീര്‍ക്കടലാഴങ്ങളില്‍ ഫുട്ബോള്‍ ലോകം; വിമാനാവശിഷ്‌ടങ്ങളില്‍ ഒരു മൃതദേഹം കണ്ടെത്തി

Synopsis

എമിലിയാനോ സല സഞ്ചരിച്ച വിമാനത്തിന്‍റെ അവശിഷ്‌ടങ്ങളില്‍ ഒരു മൃതദേഹം കണ്ടെത്തി. ജനുവരി 21-ാം തീയതിയാണ് സല സഞ്ചരിച്ചിരുന്ന ചെറു വിമാനം കാണാതായത്. 

ലണ്ടന്‍: വിമാനാപകടത്തില്‍ കാണാതായ അര്‍ജന്‍റീനിയന്‍ ഫുട്ബോളര്‍ എമിലിയാനോ സലയ്ക്കും പൈലറ്റ് ഡേവിഡ് ഇബോട്ട്‌സണുമായുള്ള അന്വേഷണത്തില്‍ പുരോഗതി. ഇരുവരും സഞ്ചരിച്ചിരുന്ന വിമാനത്തിന്‍റെ അവശിഷ്‌ടങ്ങളില്‍ ഒരു മൃതദേഹം കണ്ടെത്തിയെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. വിമാനാവശിഷ്‌ടങ്ങള്‍ കണ്ടെത്തിയതായി എയര്‍ ആക്‌സിഡന്‍റ് ഇന്‍വസ്റ്റിഗേഷന്‍ ബ്രാഞ്ച്(എ എ ഐ ബി) നേരത്തെ അറിയിച്ചിരുന്നു.

ജനുവരി 21-ാം തീയതി ഫ്രാന്‍സിലെ നാന്റെസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ അല്‍ഡേര്‍നി ദ്വീപുകള്‍ക്ക് സമീപമാണ് സല സഞ്ചരിച്ച ചെറുവിമാനം അപ്രത്യക്ഷമായത്. തന്റെ പഴയ ക്ലബ്ബ് വിട്ട് പുതിയ തട്ടകമായ കാര്‍ഡിഫ് സിറ്റിയോടൊപ്പം ചേരാനുള്ള യാത്രയിലായിരുന്നു സല. ജനുവരി 21 തിങ്കളാഴ്ച്ച വൈകുന്നേരം 7.15-നാണ് പുറപ്പെട്ടത്. രാത്രി 8.30 വരെ വിമാനം റഡാറിന്റെ പരിധിയിലുണ്ടായിരുന്നു.

ഏകദേശം ഒരു മണിക്കൂറിനുള്ളില്‍ തന്നെ വിമാനം അപ്രത്യക്ഷമാകുകയായിരുന്നു. സിംഗിള്‍ ടര്‍ബൈന്‍ എഞ്ചിനുള്ള 'പൈപ്പര്‍ പി.എ-46 മാലിബു' ചെറുവിമാനമാണ് കാണാതായത്. വിമാനം കാണാതായ ശേഷം സാലെ അയച്ച അവസാന വാട്സ്ആപ്പ് സന്ദേശത്തിന്റെ ഓഡിയോ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെ താരത്തിനെയും പൈലറ്റിനെയും കണ്ടെത്താന്‍ വ്യാപക തെരച്ചില്‍ ആരംഭിക്കുകയായിരുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

2025 അവസാനിക്കുമ്പോഴും ഗോളടിമേളം തുടര്‍ന്ന് ലിയോണല്‍ മെസിയും ക്രിസ്റ്റിയാനോയും
സ്‌പോണ്‍സര്‍മാരായില്ല, ഐഎസ്എല്‍ രണ്ടോ മൂന്നോ വേദികളിലായി നടത്തും