സച്ചിന്‍ വലിയ മനസിന്റെ ഉടമയെന്ന് ബ്രറ്റ് ലീ

Published : Mar 11, 2017, 12:13 PM ISTUpdated : Oct 05, 2018, 12:57 AM IST
സച്ചിന്‍ വലിയ മനസിന്റെ ഉടമയെന്ന് ബ്രറ്റ് ലീ

Synopsis

കോഴിക്കോട്: ലോകത്തെ മികച്ച ക്രിക്കറ്റ് താരമെന്നതുപോലെ വലിയ മനസിന്റെ ഉടമ കൂടിയാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറെന്ന് ഓസ്‍ട്രേലിയന്‍ മുന്‍ താരം ബ്രറ്റ് ലീ അഭിപ്രായപ്പെട്ടു.സച്ചിന്‍ ക്രിക്കറ്റ് ലോകത്തിന് മാത്രമല്ല ഏവര്‍ക്കും മാതൃകയാണെന്നും ബ്രറ്റ് ലീ പറഞ്ഞു. നവജാത ശിശുക്കളിലെ കേള്‍വി പരിശോധനയുടെ ബോധവത്കരണ ത്തിനായി കോഴിക്കോട് എത്തിയതായിരുന്നു ബ്രറ്റ് ലീ.

അപകടത്തിലൂടെ മകന് കേള്‍വി കുറവിന് ചികിത്സ തേടേണ്ടിവന്ന സാഹചര്യത്തിലാണ് ഈ രംഗത്ത് ബോധവത്കരണം ആവശ്യമാണെന്ന് താന്‍ തിരിച്ചറിഞ്ഞതെന്ന് ബ്രറ്റ് ലീ പറഞ്ഞു. ഇന്ത്യയില്‍ ശ്രവണ ചികിത്സയില്‍ ഏറ്റവും മുന്നിട്ട് നില്‍ക്കുന്നത് കേരളമാണ്. അന്താരാഷ്‌ട്ര നിലവാരത്തോട് കിടപിടിക്കുന്നതാണ് ഇവിടുത്തെ ചികിത്സയെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ശ്രവണ ചികിത്സ കേന്ദ്രം സന്ദര്‍ശിച്ച ബ്രറ്റ് ലീ അഭിപ്രായപ്പെട്ടു.

മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുമായും വിദ്യാര്‍ത്ഥികളുമായും ബ്രെറ്റ് ലീ ആശയ വിനിമയം നടത്തി. നര്‍മ്മ സംഭാഷങ്ങളിലൂടെ അദ്ദേഹം സദസിനെ കൈയ്യിലെടുത്തു. മൈതാനത്ത് മാത്രമാണ് താന്‍ അക്രമകാരി. അല്ലാത്തപ്പോള്‍ പുറത്ത് പാട്ടും ഡാന്‍സുമെല്ലാം ഇഷ്‌ടപെടുന്ന സാധാരണക്കാരന്‍. ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഏറ്റവും ഇഷ്‌ടപെടുന്ന ശബ്ദം എതിര്‍ ബാറ്റ്സ്മാന്റെ വിക്കറ്റ് തെറിക്കുന്നതാണ്. അരോചകം അമ്പയര്‍ നോബോള്‍ വിളിക്കുന്നതാണെന്നും ബ്രെറ്റ് ലീ മനസു തുറന്നു.

കേള്‍വിക്കുറവുള്ള കുട്ടികളുടെ കേള്‍വിശേഷി കിട്ടിയാല്‍ അവര്‍ ഏത് സംഗീതമാണ് ആദ്യം കേള്‍ക്കേണ്ടത് എന്ന ചോദ്യത്തിന് മുക്കാബ് ല എന്ന ബ്രെറ്റ് ലീയുടെ മറുപടി സദസിനെ കൂട്ടച്ചിരിയിലാഴ്ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ആഷസ്: നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ തുരത്തി ഇംഗ്ലണ്ട്; മെല്‍ബണില്‍ ജയം നാല് വിക്കറ്റിന്
ആഭ്യന്തര യുദ്ധവും ജയിച്ചു, അടുത്ത പരീക്ഷണമെന്ത്? രോഹിതും കോഹ്‌ലിയും ചോദിക്കുന്നു!