ബ്രിട്ടന്‍റെ  തീരുമാനം കായിക രംഗത്തേയും പ്രതികൂലമായി ബാധിക്കും

Published : Jun 25, 2016, 03:22 AM ISTUpdated : Oct 04, 2018, 11:36 PM IST
ബ്രിട്ടന്‍റെ  തീരുമാനം കായിക രംഗത്തേയും പ്രതികൂലമായി ബാധിക്കും

Synopsis

യൂറോപ്പിലെ മുൻനിര താരങ്ങളെല്ലാം പന്തുതട്ടുന്ന പോരാട്ടവേദിയാണ് ലോകത്തിലെ ഏറ്റവും ജനപ്രിയ ഫുട്ബോൾ ലീഗായ ഇംഗ്ലീഷ് പ്രീമിയർ ലീഗ്. ബ്രിട്ടന് പുറത്തുള്ള 432 യൂറോപ്യൻ കളിക്കാരാണ് ഇക്കഴിഞ്ഞ സീസണിൽ 20 ടീമുകളിലായി പ്രീമിയർ ലീഗിൽ കളിച്ചത്. രണ്ടും മൂന്നും ഡിവിഷനിൽ കളിക്കുന്ന താരങ്ങൾ വേറെയും.  

യൂറോപ്യൻ പാസ്പോർട്ട് ഉള്ളതിനാൽ  ബ്രിട്ടീഷ് താരങ്ങൾക്കുള്ള എല്ലാ നിയമ ആനുകൂല്യങ്ങളും ഇവർക്ക് ഇംഗ്ലീഷ് ലീഗിലുണ്ടായിരുന്നു. ബ്രെക്സിറ്റ് വിധി വന്നതോടെ ഇവരെല്ലാം വിദേശ താരങ്ങളായി മാറും. ഇനിമുതൽ മറ്റ് വൻകരകളിലെ താരങ്ങളെപ്പോലെ പ്രത്യേക വർക്ക് പെർമിറ്റുമായേ യൂറോപ്യൻ താരങ്ങൾക്കും ബ്രിട്ടനിൽ പന്തുതട്ടാനാവൂ. ഇതിനാവട്ടെ നിയമത്തിന്‍റെ നൂലാമാലകൾ ഏറെയും. 

ലീഗിലേക്ക് വരുന്ന പുതിയ താരങ്ങൾക്കാണ് ഇത് പ്രധാനമായും തിരിച്ചടിയാവുക. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിൽ ദക്ഷിണാഫ്രിക്കൻ താരങ്ങളും ഏഷ്യൻ വംശജരുമൊക്കെ കളിക്കുന്നത് പതിവാണ്. ബ്രെക്സിറ്റ് തീരുമാനം വന്നതോടെ ദക്ഷിണാഫ്രിക്കൻ വംശജരായ കെവിൻ പീറ്റേഴ്സനെയും ആൻഡ്രൂ സ്ട്രോസിനെയും പാകിസ്ഥാൻ വംശജനായ മോയിൻ അലിയെയും പോലുള്ള താരങ്ങൾക്ക് ഇനിമുതൽ ഇംഗ്ലണ്ട് ടീമിൽ കാണാനാവില്ല. ഇതേസമയം, ടെന്നിസ് പോലുള്ള വ്യക്തിഗത ഇനങ്ങളെ വിധി ബാധിക്കില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മൂടൽ മഞ്ഞ് ചതിച്ചു, സഞ്ജുവിനെ നിർഭാഗ്യം പിന്തുടരുന്നു, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു
ശുഭ്മാന്‍ ഗില്ലിന് പരിക്ക്, അവസാന രണ്ട് ടി20 മത്സരങ്ങള്‍ നഷ്ടമാകും; സഞ്ജു സാംസണ്‍ ഓപ്പണറായേക്കും