
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും ബോളിവുഡ് നടി അനുഷ്‌കയും വിദേശത്ത് വച്ച് വിവാഹിതരായതിനെ ബി.ജെ.പി എം.എല്‍.എ വിമര്‍ശിച്ചിരുന്നു. രാജ്യസ്‌നേഹമില്ലാത്തതിനാലാണ് വിരാടും അനുഷ്‌കയും വിദേശത്ത് പോയി വിവാഹം കഴിച്ചതെന്നായിരുന്നു ബി.ജെ.പി എം.എല്‍.എ പന്നാ ലാല്‍ ഷാക്യയുടെ വിമര്‍ശനം. വിവാദ പ്രസ്താവനയില്‍ എം.എല്‍.എയ്ക്ക് മറുപടിയുമായി മുന്‍ ഉന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍.
വിവാഹ വേദി തെരഞ്ഞെടുക്കുന്നത് വധു-വരന്‍മാരുടെ വ്യക്തിപരമായ കാര്യമാണെന്ന് ഗംഭീര്‍ പറഞ്ഞു. അതില്‍ അഭിപ്രായം പറയാന്‍ ഒരാള്‍ക്കും അവകാശമില്ല. ഇതുപോലുള്ള പ്രസ്താവനകള്‍ നടത്തുമ്പോള്‍ രാഷ്ട്രീയക്കാര്‍ വളരെയധികം സൂക്ഷിക്കണമെന്നും ഗംഭീര്‍ പറഞ്ഞു.
കോലി ഇന്ത്യയില്‍ നിന്ന് പണമുണ്ടാക്കി ഇറ്റലിയില്‍ ചെലവഴിച്ചുവെന്നാണ് ബി.ജെ.പി എം.എല്‍.എയുടെ വിമര്‍ശനം. ഇത് തെളിയിക്കുന്നത് അദ്ദേഹം രാജ്യസ്‌നേഹിയല്ലെന്നാണ്. ഹിന്ദുസ്ഥാന് എന്തു തൊട്ടുകൂടായ്മയാണ് ഉള്ളത്. ശ്രീരാമനും ശ്രീകൃഷ്ണനും വിക്രമാദിത്യനും യുധിഷ്ഠിരനുമെല്ലാം ഇവിടെ നിന്നുമാണ് വിവാഹം ചെയ്തത്. നിങ്ങളെല്ലാം ഇവിടെ വച്ച് വിവാഹതിതരാകണം. ഞങ്ങളാരും കല്യാണം കഴിക്കാന്‍ വിദേശത്തേക്ക് പോകുന്നില്ല-പന്നാ ലാല്‍ പറഞ്ഞു.
ഇറ്റലിയിലെ ടസ്‌കാനിയിലെ ബോര്‍ഗോ ഫിനോച്ചീറ്റോ എന്ന റിസോര്‍ട്ടിലാണ് വിവാഹം നടന്നത്. ലോകത്തിലെ ഏറ്റവും ചിലവേറിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ബോര്‍ഗോ ഫിനോച്ചീറ്റോ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!