
കേവലം മൂന്ന് ആഴ്ചകൾ. ഫുട്ബോളിന്റെ മഹാമാമാങ്കത്തിന് തിരിതെളിയാൻ അത്രയും സമയം മാത്രമാണ് ബാക്കി. പ്രതീക്ഷകൾ, വെല്ലുവിളികൾ, ആഘോഷങ്ങൾ എല്ലാം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. വാഗ്‌വാദങ്ങൾക്ക് അപ്പുറമായി ട്രോളുകളും മീമുകളും കഴിഞ്ഞ തവണത്തേക്കാളും വന്നുതുടങ്ങിയിരിക്കുന്ന ഈ ലോകകപ്പിൽ ആവേശത്തിന് ഒരു പരിധിയും ഉണ്ടാവില്ല എന്നത് നിശ്ചയമാണ്.
'ഇഷ്ടതാരങ്ങളുടെ പ്രകടനം എപ്പോഴും ചങ്കിടിപ്പ് കൂട്ടുന്നതാണ്. നല്ല രീതിയിൽ ആണെങ്കിൽ അത് ആഘോഷിക്കാനും, തെറ്റുകൾ പറ്റിയാൽ പ്രിയകളിക്കാരൻ ക്രൂശിതൻ ആകേണ്ടിവരുന്നത് സഹിക്കേണ്ടിയതായും വരുന്നു. പ്രത്യേകിച്ച് കുറച്ച് തെറ്റുകൾ മാത്രം സാധ്യമായ ഒരു പൊസിഷനിൽ കളിക്കുന്ന ഒരു കളിക്കാരനാകുമ്പോൾ. പറഞ്ഞുവരുന്നത് സ്പെയിനിന്റെ നുമേറോ 1 സ്റ്റോപ്പർ, ഡേവിഡ് ഡി ഗിയയെ പറ്റിയാണ്'.
പക്ഷെ സർ അലക്സ് ഫെർഗുസൺ ഡി ഗിയയിലുള്ള തന്റെ വിശ്വാസം നഷ്ടമാക്കിയില്ല. 2013ലാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവ് ആരംഭിക്കുന്നത്. അതിൽപിന്നെ ഇങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടിയ സാഹചര്യം വന്നിട്ടില്ല. പെപെ റെയ്നയും, കേപാ അറിസബലഗയുമാണ് സ്പെയിനിന്റെ 23 അംഗ സ്‌ക്വാഡിലെ മറ്റ് കീപ്പർമാർ. കരിയറിലെ മികച്ച ഫോമിലുള്ള ഡി ഗിയ തന്നെയാവും എല്ലാ പ്രധാനപ്പെട്ട കളികളിലും പ്ലെയിങ് ഇലവനിൽ ഉണ്ടാവുക എന്നതിൽ സംശയമുണ്ടാവില്ല. മിഡ്‌ഫീൽഡിലും, ഡിഫെൻസിലും സൂപ്പർ താരങ്ങൾ അടങ്ങിയ ഒരു ടീമിൽ ഗോൾ കീപ്പറും സൂപ്പർ താരമാവുമ്പോൾ മറ്റ് ടീമുകൾക്ക് ഗോൾ കണ്ടെത്തുക എന്നത് എളുപ്പമാവില്ല.
ഈ ലോകകപ്പ് നേടാൻ സാധ്യതയുള്ള ഒരു ടീം എന്ന നിലയിൽ സ്പെയിനിന്റെ പ്രതീക്ഷകൾ ഡി ഗിയയിൽ കൂടി ചുറ്റിപ്പറ്റിയായിരിക്കും എന്നതിൽ തർക്കമില്ല.
ജൂലൈ 15ന് മോസ്കോയിലെ ലുസ്‌നികിയിൽ അവസാന വിസിൽ മുഴങ്ങുമ്പോൾ വെന്നിക്കൊടി പാറിക്കുന്നവരുടെ കൂട്ടത്തിൽ ഡി ഗിയയും ഉണ്ടാവുമെന്ന് ആശിക്കുന്നു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!