ഇന്ത്യന്‍ ടീമില്‍ ധോണിയുടെയും യുവരാജിന്റെയും ഭാവിയെക്കുറിച്ച് ഗംഭീര്‍

Published : Aug 20, 2017, 06:15 PM ISTUpdated : Oct 04, 2018, 11:49 PM IST
ഇന്ത്യന്‍ ടീമില്‍ ധോണിയുടെയും യുവരാജിന്റെയും ഭാവിയെക്കുറിച്ച് ഗംഭീര്‍

Synopsis

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ധോണിയുടെയും യുവരാജ് സിംഗിന്റെയും ഭാവിയെക്കുറിച്ച് മനസുതുറന്ന് ഗൗതം ഗംഭീര്‍. നിലവിലെ സാഹചര്യത്തില്‍ യുവരാജിന് ഇന്ത്യന്‍ ടീമിലേക്ക് ഇനിയൊരു തിരിച്ചുവരവ് അസാധ്യമാണെന്ന് ഗംഭീര്‍ പറഞ്ഞു. യുവരാജിന് വിശ്രമം നല്‍കിയെന്നാണ് സെലക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം കാര്യമായി ക്രിക്കറ്റ് കളിക്കാത്ത യുവരാജിന് എന്തിനാണ് വിശ്രമം നല്‍കുന്നത്.

യുവരാജിനെ അടുത്ത ലോകകപ്പിലും കളിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തിന് പരമാവധി അവസരങ്ങള്‍ നല്‍കുകയല്ലേ വേണ്ടതെന്നും ക്രിക്ക്ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഗംഭീര്‍ ചോദിച്ചു. തുടര്‍ച്ചയായി കളിച്ചാല്‍ മാത്രമെ യുവിക്ക് പഴയ താളത്തില്‍ ബാറ്റ് ചെയ്യാനാവൂ. ഒരു പരമ്പരയില്‍ കളിച്ച് അടുത്ത പരമ്പരയില്‍ വിശ്രമം അനുവദിച്ചാല്‍ യുവിക്ക് ആ താളം വീണ്ടെടുക്കാനാവില്ല. അതുകൊണ്ടുതന്നെ ടീമിലേക്കുള്ള തിരിച്ചുവരവ് യുവിക്ക് എളുപ്പമാവില്ല. എന്നാല്‍ യുവി പലതവണ അസാധ്യമായത് സാധ്യമാക്കിയിട്ടുള്ള ഇതിഹാസ താരമാണെന്നും ഗംഭീര്‍ പറഞ്ഞു.

2019ലെ ലോകകപ്പ് വരെ ടീമില്‍ തുടരണമെങ്കില്‍ ധോണിക്ക് മികച്ച പ്രകടനം പുറത്തെടുക്കാതെ പറ്റില്ലെന്നും ഗംഭീര്‍ വ്യക്തമാക്കി. അല്ലാതെ അദ്ദേഹം എംഎസ് ധോണിയാണെന്നതുകൊണ്ട് മാത്രം ടീമില്‍ സ്ഥാനം ഉറപ്പാവില്ല. മനീഷ് പാണ്ഡെയെപ്പോലുള്ള കളിക്കാര്‍ പുറത്തുകാത്തുനില്‍ക്കുന്നുണ്ട്. ലഭിച്ച അവസരങ്ങളിലെല്ലാം മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള ദിനേശ് കാര്‍ത്തിക്കിനോട് സെലക്ടര്‍മാര്‍ കാണിച്ചത് അനീതിയാണെന്നും ഗംഭീര്‍ വ്യക്തമാക്കി. ലഭിച്ച അപൂര്‍വം അവസരങ്ങളിലെല്ലാം കാര്‍ത്തിക് തിളങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ധോണിയുടെ ബാക് അപ് എന്ന നിലയില്‍ കാര്‍ത്തിക്കിനെ പരിഗണിക്കണമെന്നും ഗംഭീര്‍ പറഞ്ഞു.

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ആഷസ്: നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ തുരത്തി ഇംഗ്ലണ്ട്; മെല്‍ബണില്‍ ജയം നാല് വിക്കറ്റിന്
ആഭ്യന്തര യുദ്ധവും ജയിച്ചു, അടുത്ത പരീക്ഷണമെന്ത്? രോഹിതും കോഹ്‌ലിയും ചോദിക്കുന്നു!