ഗംഭീര്‍ ലക്ഷ്മണിനോട് പറഞ്ഞു, ഭാര്യ ട്വിറ്ററില്‍ ഇല്ലെങ്കില്‍ ആ രഹസ്യം ഞാന്‍ വെളിപ്പെടുത്താം

Published : Oct 15, 2017, 06:59 PM ISTUpdated : Oct 04, 2018, 05:59 PM IST
ഗംഭീര്‍ ലക്ഷ്മണിനോട് പറഞ്ഞു, ഭാര്യ ട്വിറ്ററില്‍ ഇല്ലെങ്കില്‍ ആ രഹസ്യം ഞാന്‍ വെളിപ്പെടുത്താം

Synopsis

വിരമിച്ച ശേഷവും പരസ്പരം അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ പലരും. ഒരേ കാലഘട്ടത്തില്‍ ഇന്ത്യയ്ക്കായി ജഴ്‌സിയണിഞ്ഞവര്‍ അവരുടെ കളിക്കളം സ്‌റ്റേഡിയത്തിന് പുറത്തേക്ക് മാറ്റി എന്നു മാത്രം. ഡ്രസിങ് റൂമിലെ തമാശകളും ചില രഹസ്യങ്ങളും പരസ്യമായി വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. 

അത്തരത്തില്‍ ട്വിറ്ററില്‍ താരങ്ങള്‍ നടത്തുന്ന തീപാറുന്ന ഷോട്ടുകളെക്കാള്‍ ചൂടേറിയ സംഭാഷണങ്ങളാണ് ഇവിടെ ചര്‍ച്ചയാകുന്നത്. ശനിയാഴ്ച ജന്മദിനം ആഘോഷിച്ച മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിന് ആശംസകളുമായി വി.വി.എസ് ലക്ഷ്മണ്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് രസകരമായ സംഭാഷണം തുടങ്ങുന്നത്. 

ഗംഭീറിന്റെ ചെവിയില്‍ രഹസ്യം പറയുന്ന സെവാഗിന്റെ ചിത്രത്തോടൊപ്പം 'സന്തോഷകരമായ ജന്മദിനാശംസകള്‍ നേരുന്നു, ഈ വര്‍ഷം നന്നായിരിക്കട്ടെ, എന്ന കുറിപ്പും ലക്ഷ്മണ്‍ ട്വീറ്റ് ചെയ്തു.

താങ്കളുടെ ആശംസയ്ക്ക് തന്റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനം നല്‍കുന്നതായി ഗൗതം ഗംഭീര്‍ മറുപടിയും നല്‍കി. എന്നാല്‍ ഈ ട്വീറ്റിലൂടെ തീരേണ്ടിയിരുന്ന ആശംസ സന്ദേശത്തിന് ലക്ഷ്മണിന്റെ കുറുമ്പ് കലര്‍ന്ന ചോദ്യം വീണ്ടും ജീവന്‍ നല്‍കി. ' അത്ഭുതം എന്താണ് വീരു ഗൗതിയുടെ കാതില്‍ മന്ത്രിക്കുന്നത്.. ആര്‍ക്കെങ്കിലും അറിയുമോ...'-ലക്ഷ്മണ്‍ ട്വീറ്റ് ചെയ്തു.

ഇതിന് ഗംഭീര്‍ നല്‍കിയ മറുപടി എല്ലാവരെയും ഞെട്ടിച്ചു. വീരു താങ്കളെ കുറിച്ചുള്ള വലിയ രഹസ്യം എന്നോട് പറയുകയായിരുന്നു. ഭാര്യ ട്വിറ്ററില്‍ ഇല്ലെങ്കില്‍ ഞാന്‍ അത് ഇവിടെ വെളിപ്പെടുത്താം.. ഞാന്‍ പറയട്ടെ...? എന്നായിരുന്നു ഗംഭീര്‍ നല്‍കിയ മറുപടി. ഇതിന് ലക്ഷ്മണ്‍ മറുപടി നല്‍കിയിട്ടില്ല. എന്നാല്‍ താരങ്ങളുടെ ട്വിറ്റര്‍ തമാശയ്ക്ക് മികച്ച പ്രതികരണമാണ് ആരാധകരും നല്‍കുന്നത്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

വിജയ് മര്‍ച്ചന്റ് ട്രോഫി: കേരള - ബംഗാള്‍ മത്സരം സമനിലയില്‍
'സെലക്റ്റര്‍മാര്‍ക്ക് വ്യക്തതയില്ല'; ശുഭ്മാന്‍ ഗില്ലിനെ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് ദിനേശ് കാര്‍ത്തിക്