മറക്കാനാവുന്നില്ല; ആ രാത്രി എന്നെ ഇപ്പോഴും വേട്ടയാടുന്നു: വിജയ് ശങ്കര്‍

Web Desk |  
Published : Mar 22, 2018, 10:30 AM ISTUpdated : Jun 08, 2018, 05:44 PM IST
മറക്കാനാവുന്നില്ല; ആ രാത്രി എന്നെ ഇപ്പോഴും വേട്ടയാടുന്നു: വിജയ് ശങ്കര്‍

Synopsis

നേരിട്ട രണ്ടാമത്തെയോ മൂന്നാമത്തെയോ പന്തില്‍ ഞാന്‍ പൂജ്യനായി പുറത്തായിരുന്നെങ്കില്‍ ആരും എന്റെ പ്രകടനത്തെക്കുറിച്ച് ചര്‍ച്ചപോലും ചെയ്യില്ലായിരുന്നു

ചെന്നൈ: നിദാഹാസ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരായ ഫൈനലിലെ മോശം ബാറ്റിംഗ് തന്നെ ഇപ്പോഴും വേട്ടയാടുന്നുവെന്ന് ഇന്ത്യന്‍ ഓള്‍ റൗണ്‍ര്‍ വിജയ് ശങ്കര്‍. എത്ര മറക്കാന്‍ ശ്രമിച്ചിട്ടും തനിക്കതിന് കഴിയുന്നില്ലെന്നും പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ വിജയ് ശങ്കര്‍ പറഞ്ഞു.

മുന്നോട്ട് പോയെ മതിയാവു എന്ന് എനിക്കറിയാം. എന്നാലും മറക്കാന്‍ കഴിയുന്നില്ല. ആ പ്രകടനത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ട്രോളുകളും കളിയാക്കലുകളും എനിക്കെതിരെ ഉണ്ടായി. രാജ്യത്തിനുവേണ്ടി കളിക്കുമ്പോള്‍ അതെല്ലാം സ്വീകരിച്ചേ പറ്റൂ. ആ കളി ഞാന്‍ ജയിപ്പിച്ചിരുന്നെങ്കില്‍ ഇതേ മാധ്യമങ്ങള്‍ തന്നെ എന്നെ തലയില്‍ എടുത്തുവെച്ചേനെ. എന്നാല്‍ സംഭവിച്ചത് നേര്‍വിപരീതമായ കാര്യമായതിനാല്‍ കല്ലേറുകള്‍ സ്വീകരിക്കുന്നു. വളര്‍ച്ചയുടെ പാതയില്‍ ഇതെല്ലാം ഉണ്ടാവും.

നേരിട്ട രണ്ടാമത്തെയോ മൂന്നാമത്തെയോ പന്തില്‍ ഞാന്‍ പൂജ്യനായി പുറത്തായിരുന്നെങ്കില്‍ ആരും എന്റെ പ്രകടനത്തെക്കുറിച്ച് ചര്‍ച്ചപോലും ചെയ്യില്ലായിരുന്നു. ആ സമയത്ത് പൂജ്യനായി പുറത്തായാല്‍ മതിയെന്ന് ആഗ്രഹിച്ചുപോയോ എന്ന ചോദ്യത്തിന് ഒരിക്കലും ഇല്ലെന്നായിരുന്നു വിജയ് ശങ്കറിന്റെ മറുപടി. വരുന്നത് നേരിടുകയെന്നല്ലാതെ മറ്റൊന്നും ചിന്തിച്ചിട്ടില്ല. എപ്പോഴും സുരക്ഷിത മാര്‍ഗങ്ങള്‍ മാത്രം തേടാനാവില്ല. ചിലപ്പോഴൊക്കെ വെല്ലുവിളികളും ഏറ്റെടുക്കേണ്ടിവരും. എങ്കിലും രാജ്യത്തിന്റെ ഹീറോ ആവാന്‍ ലഭിച്ച സുവര്‍ണാവസരമായിരുന്നു എനിക്കത്. അത് നഷ്ടമായെതില്‍ വിഷമമുണ്ട്.

ഫൈനല്‍ ജയിച്ചശേഷം എല്ലാവരും ആഘോഷിക്കുമ്പോഴും എനിക്കത് മതിമറന്ന് ആഘോഷിക്കാന്‍ കഴിഞ്ഞില്ല. കാരണം ഞാന്‍ കാരണമാണ് അത്തരമൊരു സാഹചര്യത്തിലേക്ക് കളിയെത്തിയത്. രാജ്യത്തിന്റെ ഹീറോ ആവാന്‍ നല്‍കിയ അവസരം ഞാന്‍ പാഴാക്കി.

മത്സരശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കോച്ച് രവി ശാസ്ത്രിയും എന്നെ ആശ്വസിപ്പിച്ചു. ലോകത്തിലെ ഏറ്റവും മകിച്ച ബാറ്റ്സ്മാനുപോലും ഇത് സംഭവിക്കാമെന്നും വിഷമിക്കേണ്ടെന്നും അവര്‍ പറഞ്ഞുവെന്നും വിജയ് ശങ്കര്‍ വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സൂര്യയെ പറഞ്ഞ് ബോധിപ്പിച്ചു; യാന്‍സനെ പുറത്താക്കിയത് സഞ്ജുവിന്റെ മാസ്റ്റര്‍ പ്ലാന്‍
ചക്രവര്‍ത്തിക്ക് നാല് വിക്കറ്റ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്; അവസാന മത്സരത്തില്‍ ജയം 30 റണ്‍സിന്