
ആദ്യ മല്‍സരത്തില്‍ ജപ്പാനെ 10-2 എന്ന സ്‌കോറിനാണ് ഇന്ത്യ തകര്‍ത്തത്. നായകന്‍ രൂപീന്ദര്‍ പാല്‍ സിങിന്റെ ആറു ഗോളുകളാണ് മല്‍സരത്തിന്റെ സവിശേത. രമണ്‍ദീപ് സിങ് രണ്ടു ഗോളും അഫാന്‍ യൂസഫ്, തല്‍വിന്ദര്‍ സിങ് എന്നിവര്‍ ഓരോ ഗോള്‍ വീതവും സ്‌കോര്‍ ചെയ്‌തു. റിയോ ഒളിംപിക്‌സ് ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തോട് തോറ്റ ശേഷം ഇന്ത്യ, കളിച്ച മല്‍സരമായിരുന്നു ഇത്. തകര്‍പ്പന്‍ ഫോമിലായിരുന്ന ഇന്ത്യ, പൂര്‍ണമായും ജപ്പാനെ മുക്കിക്കളഞ്ഞു. ലോക റാങ്കിംഗില്‍ ആറാം സ്ഥാനത്തുള്ള ഇന്ത്യ, കളിയുടെ എല്ലാ മേഖലകളിലും വ്യക്തമായ ആധിപത്യത്തോടെയാണ് ജപ്പാനെ തോല്‍പ്പിച്ചത്.
അതേസമയം മറ്റൊരു മല്‍സരത്തില്‍ ആതിഥേയരായ മലേഷ്യ, നിലവിലെ ജേതാക്കളായ പാകിസ്ഥാനെ അട്ടിമറിച്ചു. രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് മലേഷ്യ, പാകിസ്ഥാനെ തോല്‍പ്പിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!