
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരേ അവസാന ടെസ്റ്റി്‌ന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 332നെതിരേ ബാറ്റിങ് ആരംഭിച്ച ഇന്ത്യ ആറിന് 174 എന്ന നിലയിലാണ്. ഹനുമാ വിഹാരി (25), രവീന്ദ്ര ജഡേജ (8) എന്നിവരാണ് ക്രീസില്‍. രണ്ട് വിക്കറ്റ് വീഴ്ത്തിയ ജയിംസ് ആന്‍ഡേഴ്‌സണ്‍, ബെന്‍ സ്‌റ്റോക്‌സ് എന്നിവരാണ് ഇന്ത്യയെ തകര്‍ത്തത്.
കെ.എല്‍. രാഹുല്‍ (37), ശിഖര്‍ ധവാന്‍ (3), ചേതേശ്വര്‍ പൂജാര (37), വിരാട് കോലി (49), അജിന്‍ക്യ രഹാനെ (0), ഋഷഭ് പന്ത് (5) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ടെസ്റ്റില്‍ ഇനിയും മൂന്ന് ദിവസങ്ങള്‍ ബാക്കിയുണ്ട്. നേരത്തെ ഇംഗ്ലണ്ട് 332ന് എല്ലാവരും പുറത്തായി. 89 റണ്‍സ് നേടിയ ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.
ബട്‌ലര്‍ തന്നെയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യക്ക് വേണ്ട് രവീന്ദ്ര ജഡേജ നാല് വിക്കറ്റ് വീഴ്ത്തി. നേരത്തെ മികച്ച തുടക്കത്തിന് ശേഷം ഇംഗ്ലണ്ടിന്റെ മധ്യനിര തകര്‍ന്നിരുന്നു. ആദ്യദിനം ഇംഗ്ലണ്ടിന് ഏഴിന് 198 എന്ന നിലയിലായിരുന്നു. എന്നാല്‍ വാലറ്റത്തെ കൂട്ടുപ്പിടിച്ച് ബട്‌ലര്‍ നടത്തിയ പോരാട്ടം ഇംഗ്ലണ്ടിനെ മോശമല്ലാത്ത സ്‌കോറിലേക്ക് നയിച്ചു. ആദില്‍ റഷീദ് 51 പന്തില്‍ 15, സ്റ്റുവര്‍ട്ട് ബ്രോഡ് 59 പന്തില്‍ 38 എന്നിവര്‍ നിര്‍ണായകമായ സംഭാവന നല്‍കി.
റഷീദിനെ ജസ്പ്രീത് ബുംറ പുറത്താക്കിയപ്പോള്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ ജഡേജ കെ.എല്‍. രാഹുലിന്റെ കൈകളിലെത്തിച്ചു. ജഡേജയ്ക്ക് പുറമെ ഇശാന്ത് ശര്‍മ, ബുംറ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!