കാണ്‍പൂര്‍ ടെസ്റ്റ്: ഇന്ത്യയുടെ തുടക്കം കസറി; പിന്നെ തകര്‍ച്ച

Published : Sep 22, 2016, 11:45 AM ISTUpdated : Oct 04, 2018, 11:26 PM IST
കാണ്‍പൂര്‍ ടെസ്റ്റ്: ഇന്ത്യയുടെ തുടക്കം കസറി; പിന്നെ തകര്‍ച്ച

Synopsis

കാണ്‍പൂര്‍: കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സെന്ന നിലയിലാണ്. 16 റണ്‍സുമായി രവീന്ദ്ര ജഡേജയും എട്ടു റണ്‍സുമായി ഉമേഷ് യാദവുമാണ് ക്രീസില്‍. മികച്ച തുടക്കത്തിനുശേഷമാണ് ഇന്ത്യ തകര്‍ന്നത്.

ഓപ്പണിംഗ് വിക്കറ്റില്‍ രാഹുലും വിജയ്‌യും ചേര്‍ന്ന് 42 റണ്‍സ് കൂട്ടിച്ചേര്‍ത്ത് നല്ല തുടക്കമിട്ടു. രാഹുല്‍(32) പുറത്തായശേഷമെത്തിയ പൂജാരയുമൊത്ത് വിജയ് 112 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചു. ഒരുഘട്ടത്തില്‍ 154/1 എന്ന ശക്തമായ നിലയിലായിരുന്നു ഇന്ത്യ. എന്നാല്‍ ലഞ്ചിനുശേഷം പൂജാരയെ(62) മടക്കി സാന്റ്‌നര്‍ ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടു. ക്യാപ്റ്റന്‍ കൊഹ്‌ലി(9) റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ രഹാനെ 18 റണ്‍സെടുത്ത് പുറത്തായി. ചായക്ക് മുമ്പ് വിജയ്(65) കൂടിമടങ്ങിയതോടെ ഇന്ത്യ 209/5 എന്ന നിലയിലായി.

പിന്നീട് രോഹിത് ശര്‍മയും അശ്വിനും ചേര്‍ന്ന് ഇന്ത്യയെ 250 കടത്തിയെങ്കിലും രോഹിത്തിനെ(35) മടക്കി സാന്റ്നര്‍ തന്നെ ഇന്ത്യയുടെ രണ്ടാം തകര്‍ച്ചയ്ക്ക് തുടക്കമിട്ടു. രോഹിത് പുറത്തായശേഷമെത്തിയ സാഹയെ(0) ബൗള്‍ട്ട് നിലയുറപ്പിക്കും മുമ്പെ മടക്കി. തൊട്ടുപിന്നാലെ അശ്വിനും(40), ഷാമിയും(0) വീണു. കീവീസിനായി ബൗള്‍ട്ട്, സാന്റ്നര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ജമ്മുകശ്മീർ ചാമ്പ്യൻസ് ലീ​ഗ് കളിക്കാരന്റെ ഹെൽമറ്റിൽ പലസ്തീൻ പതാക, വിവാദം; വീഡിയോ വൈറലായതോടെ നടപടി
ഇന്ത്യ പുതുവര്‍ഷത്തിലേക്ക് കടക്കുന്നത് ടി20-ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തോടെ; ടെസ്റ്റില്‍ തിരിച്ചടി