ലങ്കയ്ക്കെതിരായ ട്വന്റി-20യും ജയിച്ചാല്‍ ഇന്ത്യയെ കാത്തിരിക്കുന്നത് അപൂര്‍വ റെക്കോര്‍ഡ്

Published : Sep 06, 2017, 05:09 PM ISTUpdated : Oct 05, 2018, 02:05 AM IST
ലങ്കയ്ക്കെതിരായ ട്വന്റി-20യും ജയിച്ചാല്‍ ഇന്ത്യയെ കാത്തിരിക്കുന്നത് അപൂര്‍വ റെക്കോര്‍ഡ്

Synopsis

കൊളംബോ: ഒരു പരമ്പരയിലെ എല്ലാ മത്സരങ്ങളും ജയിച്ച് സമ്പൂര്‍ണ ജയമെന്ന അപൂര്‍വ റെക്കോര്‍ഡ് ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ലങ്കയ്ക്കെതിരെയ ട്വന്റി-20 പോരാട്ടത്തിനിറങ്ങുന്നു. മൂന്നു ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും ജയിച്ചു കയറിയ ഇന്ത്യ ഒൻപതിൽ ഒൻപതും ജയിച്ച് റെക്കോർഡ് വിജയമാണ് ലക്ഷ്യമിടുന്നത്. ഇതിനു മുൻപ് ഓസ്ട്രേലിയ മാത്രമേ പരമ്പരയിലെ ഒൻപതു മൽസരങ്ങളും ജയിച്ച് സമ്പൂർണ തൂത്തുവാരൽ നടത്തിയിട്ടുള്ളൂ. 2010ൽ പാക്കിസ്ഥാനെതിരെയാണ് ഓസ്ട്രേലിയ ടെസ്റ്റ്, ഏകദിന, ട്വന്റി20 പരമ്പരകൾ തൂത്തുവാരിയത്.

ടെസ്റ്റിലെയും ഏകദിനത്തിലെയും വിജയത്തുടർച്ച ലക്ഷ്യമിട്ട് ഇന്ത്യയിറങ്ങുമ്പോൾ ശ്രീലങ്ക തേടുന്നത് ആശ്വാസ ജയമാണ്. എന്നാല്‍ റെക്കോര്‍ഡുകള്‍ ലങ്കയ്ക്ക് അനുകൂലമല്ല. ട്വന്റി-20യില്‍ ഇന്ത്യയും ശ്രിലങ്കയും ഒൻപതു തവണ ഏറ്റുമുട്ടിയപ്പോള്‍ അഞ്ച് വട്ടവും ജയം ഇന്ത്യക്കൊപ്പമായിരുന്നു. അവസാനമായി ഏറ്റുമുട്ടിയ നാലു മല്‍സരങ്ങളില്‍ മൂന്നിലും ഇന്ത്യ വിജയിച്ചു. തോൽവിയെത്തുടർന്നു ടീമില്‍ വന്‍ അഴിച്ചുപണി നടത്തിയാണ് ലങ്ക ഇറങ്ങുന്നത്. ആറ് പുതിയ മാറ്റങ്ങളാണ് അവർ ടീമിൽ വരുത്തിയിരിക്കുന്നത്. ഏകദിന പരമ്പരയിലെ ബോളിങ് വിസ്മയം അഖില ധനഞ്ജയയ്ക്ക് ട്വന്റി-20 ടീമിലും ഇടം കിട്ടി. ഏകദിന ടീം നായകനായ ഉപുല്‍ തരംഗയാണ് ട്വന്റി-20യിലും ലങ്കയെ നയിക്കുന്നത്.

ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യത ഇല്ല. രോഹിത് ശർമ ഓപ്പണർ റോളിൽ തിരിച്ചെത്തും. കെ.എൽ. രാഹുൽ, മനീഷ് പാണ്ഡെ എന്നിവർ കൂടി ഉൾപ്പെടുന്നതാവും ഇന്ത്യൻ മധ്യനിര. അഞ്ചാം ഏകദിനത്തിൽ വിശ്രമിച്ച ഹാർദിക് പാണ്ഡ്യയും തിരിച്ചെത്തും. ബൗളിംഗ് നിരയില്‍  ജസ്പ്രിത് ബൂമ്രയ്ക്കൊപ്പം ചാഹലും കുൽദീപ് യാദവുമാവും ഇടം നേടിയേക്കും.രാത്രി ഏഴു മണി മുതലാണ് മല്‍സരം.

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

സൂര്യകുമാർ മുമ്പ് നിരന്തരം സന്ദേശങ്ങൾ അയയ്ക്കാറുണ്ടായിരുന്നു, ഇപ്പോൾ....; ആരോപണവുമായി ബോളിവുഡ് നടി
ടി20 ലോകകപ്പിന് ശക്തമായ ടീമൊരുക്കി ഇംഗ്ലണ്ട്, ബ്രൂക്ക് നയിക്കും; ജോഫ്ര ആര്‍ച്ചറും ടീമില്‍