തീരുമാനം വീണ്ടും മാറി; ഇന്ത്യ-ജോര്‍ദാന്‍ സൗഹൃദ ഫുട്ബോള്‍ മത്സരം ഇന്ന്

Published : Nov 17, 2018, 06:03 PM ISTUpdated : Nov 17, 2018, 06:06 PM IST
തീരുമാനം വീണ്ടും മാറി; ഇന്ത്യ-ജോര്‍ദാന്‍ സൗഹൃദ ഫുട്ബോള്‍ മത്സരം ഇന്ന്

Synopsis

കനത്ത മഴമൂലം ഉപേക്ഷിക്കാന്‍ തീരുമാനിച്ച ഇന്ത്യ-ജോര്‍ദാന്‍ സൗഹൃദ ഫുട്ബോള്‍ മത്സരം നേരത്തെ നിശ്ചയിച്ചപ്രകാരം ഇന്ന് രാത്രി തന്നെ നടത്താന്‍ തീരുമാനം.

അമ്മാന്‍: കനത്ത മഴമൂലം ഉപേക്ഷിക്കാന്‍ തീരുമാനിച്ച ഇന്ത്യ-ജോര്‍ദാന്‍ സൗഹൃദ ഫുട്ബോള്‍ മത്സരം നേരത്തെ നിശ്ചയിച്ചപ്രകാരം ഇന്ന് രാത്രി തന്നെ നടത്താന്‍ തീരുമാനം. രണ്ടു സംഘങ്ങള്‍ ആയി സഞ്ചരിച്ച ഇന്ത്യന്‍ ടീമിന്റെ ഒരു സംഘം കുവൈറ്റ് വിമാന താവളത്തില്‍ കുടുങ്ങി പോയതാണ് മത്സരം നടന്നേക്കില്ല എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നയിച്ചത്. ജെജെ ലാല്‍ പെക്കുലെ, സുമീത് പാസി, ബല്‍വന്ത സിങ്, മന്‍വീര്‍ സിംഗ്, ഉദാന്ത സിങ്, ഹോളി ചരന്‍ നാഴ്‌സറി, ആഷിക് കരുണിയന്‍, എന്നിരും ഒഫീഷ്യല്‍സുകളുമാണ് 36 മണിക്കൂറോളം കനത്ത മഴ കാരണം വിമാനത്താവളത്തില്‍ കുടുങ്ങിയത്.

എന്നാല്‍ ഇവര്‍ക്ക് ഏറെ വൈകിയാണെങ്കിലും ജോര്‍ദാന്‍ തലസ്ഥാനമായ അമ്മനില്‍ എത്താനായി. പക്ഷെ കിറ്റുകള്‍ സുരക്ഷിതമായി എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. പുതിയ കിറ്റുകള്‍ ഉപയോഗിച്ച് കളിക്കാം എന്ന് കളിക്കാര്‍ സമ്മതിച്ചതോടെ മത്സരം നടത്താന്‍ സംഘാടകര്‍ തീരുമാനിക്കുകയായിരുന്നു. പുതിയ സാഹചര്യത്തില്‍ ജോര്‍ദാനിലെത്തുന്ന ഇന്ത്യന്‍ ടീമിന് പരിശീലന സെഷനില്‍പോലും പങ്കെടുക്കാതെ നേരിട്ട്

ചൊവ്വാഴ്ച ജോര്‍ദാന് സൗദിയുമായി സൗഹൃദ മത്സരം കളിക്കേണ്ടതിനാല്‍ ഇന്ത്യയുമായുള്ള മത്സരം ഉപേക്ഷിക്കുകയോ മാറ്റിവെക്കുകയോ ചെയ്യുമെന്ന് മത്സരത്തിന്റെ ഒഫീഷ്യല്‍ ബ്രോഡ്കാസ്റ്റര്‍മാരായ മൈകുജോ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇന്ന് രാത്രി ഇന്ത്യന്‍ സമയം 10.30ന് കിംഗ് അബ്ദുള്ള സ്റ്റേഡിയത്തിലാണ് മത്സരം. സ്റ്റാര്‍ സ്പോര്‍ട്സില്‍ മത്സരത്തിന്റെ തത്സമയ സംപ്രേഷണമുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

2025 അവസാനിക്കുമ്പോഴും ഗോളടിമേളം തുടര്‍ന്ന് ലിയോണല്‍ മെസിയും ക്രിസ്റ്റിയാനോയും
സ്‌പോണ്‍സര്‍മാരായില്ല, ഐഎസ്എല്‍ രണ്ടോ മൂന്നോ വേദികളിലായി നടത്തും