ന്യൂസിലന്‍ഡിനെ തകര്‍ത്തു; ഇന്ത്യാ വനിതാ ലോകകപ്പ് സെമിയില്‍

Published : Jul 15, 2017, 09:21 PM ISTUpdated : Oct 05, 2018, 03:32 AM IST
ന്യൂസിലന്‍ഡിനെ തകര്‍ത്തു; ഇന്ത്യാ വനിതാ ലോകകപ്പ് സെമിയില്‍

Synopsis

ലണ്ടന്‍: നിര്‍ണായക പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഇന്ത്യാ വനിതാ ലോകകപ്പിന്റെ സെമിയിലെത്തി. ജീവന്‍മരണ പോരാട്ടത്തില്‍ 186 റണ്‍സിനായിരുന്നു ഇന്ത്യന്‍ പെണ്‍പുലികള്‍ ജയിച്ചുകയറിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ മിതാലി രാജിന്റെ സെഞ്ചുറി കരുത്തില്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സെടുത്തപ്പോള്‍ ന്യൂസിലന്‍ഡ് 25.3 ഓവറില്‍ 79 റണ്‍സിന് പുറത്തായി. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകളാണ് സെമിയിലെത്തിയ മറ്റ് ടീമുകള്‍. സ്കോര്‍ ഇന്ത്യ 50 ഓവറില്‍ 265/7, ന്യൂസിലന്‍ഡ് 25.3 ഓവറില്‍ 79ന് ഓള്‍ ഔട്ട്. സെമിയില്‍ കരുത്തരായ ഓസ്ട്രേലിയ ആയിരിക്കും ഇന്ത്യയുടെ എതിരാളികള്‍.

ഇന്ത്യന്‍ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം മറികടക്കണമെങ്കില്‍ ന്യൂസിലന്‍ഡില്‍ നിന്ന് അത്ഭുത പ്രകടനങ്ങളെന്തെങ്കിലും ആവശ്യമായിരുന്നു. എന്നാല്‍ ഇടംകൈയന്‍ സ്പിന്നര്‍ രാജേശ്വരി ഗെയ്ക്‌വാദിന്റെ പന്തുകള്‍ക്ക് മുന്നില്‍ കീവീസ് കറങ്ങി വീണു. 7.3 ഓവറില്‍ 15 റണ്‍സിന് അഞ്ചു വിക്കറ്റ് വീഴ്‌ത്തിയാണ് രാജേശ്വരി കീവികളുടെ ചിറകരിഞ്ഞത്. ദീപ്തി ശര്‍മ രണ്ട് വിക്കറ്റെടുത്തു. 26 റണ്‍സെടുത്ത സാറ്റെര്‍ത് വെയ്റ്റാണ് കീവിസിന്റെ ടോപ് സ്കോറര്‍. 12 റണ്‍സ് വീതമെടുത്ത മാര്‍ട്ടിനും കെറും മാത്രമാണ് സാറ്റെര്‍ത് വെയ്റ്റിനു പുറമെ കീവീ നിരയില്‍ രണ്ടക്കം കടന്നുള്ളു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ക്രീസിലിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ തകര്‍ച്ച നേരിട്ടിരുന്നു. 13 റണ്‍സെടുത്ത മന്ദനയും നാലു റണ്‍സെടുത്ത പൂനം റാവത്തും പുറത്തായശേഷം മൂന്നാം വിക്കറ്റില്‍ ഹര്‍മന്‍പ്രീത് കൗറുമൊത്ത്(60) 132 റണ്‍സിന്റെ കൂട്ടുക്കെട്ടുയര്‍ത്തിയ ക്യാപ്റ്റന്‍ മിതാലി രാജാണ് ഇന്ത്യയ്ക്ക് മികച്ച സ്കോറുയര്‍ത്തിയത്. 123 പന്തില്‍ 109 റണ്‍സെടുത്ത് മിതാളി പുറത്തായെങ്കിലും മധ്യനിരയില്‍ 45 പന്തില്‍ 70 റണ്‍സെടുത്ത വേദാ കൃഷ്ണമൂര്‍ത്തിയുടെ വെടിക്കെട്ട് ഇന്നിംഗ്സ് ഇന്ത്യയെ 250 കടത്തി. വേദയുടെ ഇന്നിംഗ്സാണ് കളി കീവികളുടെ കൈയില്‍ നിന്ന് തട്ടിപ്പറിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

പന്ത് നിരാശപ്പെടുത്തി, വിരാട് കോലിയുടെ അഭാവത്തിലും ഡല്‍ഹിക്ക് ജയം; സൗരാഷ്ട്രയെ തോല്‍പ്പിച്ചത് മൂന്ന് വിക്കറ്റിന്
ജുറലിന് സെഞ്ചുറി, അഭിഷേക് നിരാശപ്പെടുത്തി; വിജയ് ഹസാരെ ട്രോഫിയില്‍ പഞ്ചാബിന് തോല്‍വി, ഉത്തര്‍ പ്രദേശിന് ജയം