ധോണിയുടെ നിഴല്‍ അല്ല ഇനി ദിനേഷ് കാര്‍ത്തിക്ക്

Web Desk |  
Published : Mar 19, 2018, 07:36 PM ISTUpdated : Jun 08, 2018, 05:43 PM IST
ധോണിയുടെ നിഴല്‍ അല്ല ഇനി ദിനേഷ് കാര്‍ത്തിക്ക്

Synopsis

ഫൈനലില്‍ ഇന്ത്യക്കെതിരെ സിക്സര്‍  അടിച്ച്  പാകിസ്ഥാനെ ജയത്തിലെത്തിച്ച മിയാന്‍ദാദിന് സമാനമായ  പ്രകടനമായിരുന്നു കാര്‍ത്തിക്കിന്‍റെത്

കൊളംബോ: 1986ലെ  ഷാര്‍ജാ  കപ്പ്  ഫൈനലില്‍ ഇന്ത്യക്കെതിരെ സിക്സര്‍  അടിച്ച്  പാകിസ്ഥാനെ ജയത്തിലെത്തിച്ച മിയാന്‍ദാദിന് സമാനമായ  പ്രകടനമായിരുന്നു കാര്‍ത്തിക്കിന്‍റെത്. ധോണിയുടെ പിന്‍ഗാമിയാകാനുള്ള മത്സരത്തിൽ, മറ്റ് വിക്കറ്റ് കീപ്പര്‍മാരെ തത്ക്കാലത്തേക്കെങ്കിലും, പിന്നിലാക്കാനും കാര്‍ത്തിക്കിന് കഴിഞ്ഞു. 

എം എസ് ധോണിക്കും മുന്‍പേ രാജ്യാന്തര ക്രിക്കറ്റിൽ എത്തിയതാണ് ദിനേശ് കാര്‍ത്തിക്ക്. എന്നാൽ 2007ലെ ലോക ട്വന്‍റി 20യിൽ  കാര്‍ത്തിക്ക് അടങ്ങിയ ടീമിനെ ധോണി ചാംപ്യന്മാരാക്കിയതോടെ ഡികെ രണ്ടാം നിരയിലേക്ക് വീണു. 

ഐപിഎല്ലിലടക്കം പലപ്പോഴും തിളങ്ങിയെങ്കിലും നീലക്കുപ്പായത്തിൽ ധോണിയുടെ നിഴലിലൊതുങ്ങിയ കാര്‍ത്തിക്കിന് ,32ആം വയസ്സില്‍ ശക്തമായ രണ്ടാം വരവിന് കളമൊരുക്കുകയാണ്  കൊളംബോയിലെ ഈ അവിശ്വസനീയ സിക്സര്‍.തത്ക്കാലം വിക്കറ്റിന് പിന്നിൽ ധോണി തുടര്‍ന്നാലും അന്തിമ ഇലവനിലെ ഫിനിഷറുടെ റോളിൽ ഇനി കാര്‍ത്തിക്കിനെയും പരിഗണിക്കേണ്ടിവരും.

2019ലെ ലോകകപ്പിന് ശേഷം ധോണി വിരമിച്ചാൽ വിക്കറ്റിന് മുന്നിലും പിന്നിലും സ്ഥിര സാന്നിധ്യവുമായേക്കാം. ഇനി വരാനുള്ളത് ഐപിഎൽ. കൊളംബോയിൽ നിന്ന് കൊൽക്കത്തയിലേക്ക്. ഗ്ലാമര്‍ ടീമുകളിലൊന്നായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ നായപദവിയിലെ  അരങ്ങേറ്റത്തിലും  കാര്‍ത്തിക്ക് കസറുമെന്ന് തന്നെ വിശ്വസിക്കാം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കരിയർ അവസാനിപ്പിക്കാൻ തോന്നിയ ആ ദിവസം: രോഹിത് ശർമയുടെ വെളിപ്പെടുത്തൽ; 'കടുത്ത നിരാശയിൽ നിന്ന് കരകയറാൻ 2 മാസം സമയമെടുത്തു'
ജമീമ റോഡ്രിഗസിന് അര്‍ധ സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ വനിതാ ടി20യില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം