
കൊച്ചി: ഐ.എസ്.എൽ മത്സരത്തിലെ മോശം റഫറീയിംഗിനെതിരെ നാളെ കൊച്ചിയിയിലെ മത്സരത്തിനിടയിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. പൂനെ സിറ്റിയ്ക്കെതിരായ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ഗോൾ നിഷേധിച്ച സംഭവമാണ് പ്രതിഷേധത്തിന് കാരണം.
സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് മഞ്ഞപ്പട ഐ.എസ്.എൽ സംഘാടകർക്ക് കത്ത് അയച്ചു. പുനെ സിറ്റിക്കെതിരായ മൽസരത്തിൽ ബ്ലാസ്റ്റേഴ്സിന് ലഭിക്കേണ്ട പെനൽറ്റി നിഷേധിച്ചതും പുനെയ്ക്ക് പെനൽറ്റി അനുവദിച്ചതുമാണ് മഞ്ഞപ്പടയുടെ പ്രതിഷേധത്തിന് കാരണം. മത്സരം നിയന്ത്രിച്ച റഫറി ഓം പ്രകാശ് ഠാക്കൂറെനെതിരെയാണ് പരാതി.
പൂനെ-ബ്ലാസ്റ്റേഴ്സ് കളിയുടെ 41-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ നികോള ക്രാമാരവിച്ച് പുനെ വലയില്‍ പന്തെത്തിച്ചിരുന്നു. റഫറി ഓം പ്രകാശ് ഠാക്കൂര്‍ ലൈന്‍സ്‌മാനുമായി ചര്‍ച്ച ചെയ്‌ത ശേഷം ഗോളനുവദിച്ചു. സെക്കന്‍ഡുകള്‍ക്കു ശേഷം അദ്ദേഹം തീരുമാനം മാറ്റുകയും ചെയ്‌തു. പന്ത് ഗോള്‍ ലൈന്‍ കടക്കാത്തതു കൊണ്ടാണ് ഗോള്‍ അനുവദിക്കാതിരുന്നതെന്നാണു റഫറി വിശദീകരിച്ചത്.
എന്നാല്‍ പോസ്‌റ്റിലേക്കു പോകുന്നത് എമിലിയാനോ ആല്‍ഫാരോ കൈ കൊണ്ടു പിടിച്ചു നിര്‍ത്തുന്നതു റഫറി കണ്ടുമില്ല. അതോടെ ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായി ലഭിക്കേണ്ട പെനല്‍ട്ടിയും ആല്‍ഫാരോയ്‌ക്കു ചുവപ്പ് കാര്‍ഡും റഫറി നല്‍കിയില്ല. പന്ത് പൂര്‍ണമായും ഗോള്‍ ലൈന്‍ കടന്നിരുന്നില്ലെന്നു റീപ്ലേയില്‍ വ്യക്‌തമായിരുന്നു. പെനാല്‍റ്റിക്കു വേണ്ടി ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ വാദിച്ചെങ്കിലും റഫറി വഴങ്ങിയില്ല. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ അനാവശ്യമായി ഒരു പെനാല്‍ട്ടി പൂനെക്കു നല്‍കിയും റഫറി ബ്ലാസ്‌റ്റേഴ്‌സിനു പണി കൊടുത്തു. എന്നാല്‍ ആല്‍ഫാരോ എടുത്ത സ്‌പോട്ട് കിക്ക് ക്രോസ് ബാറില്‍ തട്ടി മടങ്ങി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!