ശാപമോക്ഷം കാത്ത് ഹൈ ഓൾട്ടിറ്റ്യൂഡ് സെന്റർ

Published : Jul 02, 2016, 03:57 PM ISTUpdated : Oct 05, 2018, 02:55 AM IST
ശാപമോക്ഷം കാത്ത് ഹൈ ഓൾട്ടിറ്റ്യൂഡ് സെന്റർ

Synopsis

മൂന്നാര്‍: ശാപമോക്ഷം കാത്ത് കഴിയുകയാണ് മൂന്നാറിലെ ഹൈ ഓൾട്ടിറ്റ്യൂഡ് കായിക പരിശീലന കേന്ദ്രം. അറ്റകുറ്റപ്പണി പോലും നടത്താതെ ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിലാണ് കായികതാരങ്ങൾ കഴിയുന്നത്. പുതിയ സ്പോർട്‌സ് കൗൺസിൽ അധികാരമേൽക്കുമ്പോഴെങ്കിലും പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവർ.

ഏറെ കൊട്ടിഘോഷിച്ചാണ് മൂന്നാറിലെ ഹൈ ആൾട്ടിറ്റ്യൂഡ് കായിക പരിശീലന കേന്ദ്രം നിർമ്മിച്ചത്. ഇവിടെ സിന്തറ്റിക്ക് ട്രാക്ക്, ഇൻഡോർ സ്റ്റേഡിയം, നക്ഷത്ര ഹോട്ടൽ, സ്പോർട്‌സ് മ്യൂസിയം എന്നിങ്ങനെ കേരളത്തിന്റെ കായിക വികസനത്തിന് ഏറെ പ്രതീക്ഷ പകരുന്ന വാഗ്ദ്ധാനങ്ങളും ഉണ്ടായി. ഉദ്ഘാടനം കഴിഞ്ഞ് എട്ട് വർഷം കഴിയുമ്പോൾ ഏറെ പരിതാപകരമാണ് ഈ സെന്ററിന്റെ അവസ്ഥ.

മഴക്കാലത്ത് നശിച്ചുപോയ മേൽക്കൂരകൾക്ക് കീഴിലാണ് താരങ്ങളുടെ താമസവും പരിശീലനവും. ചോർന്നൊലിക്കുന്ന ഭിത്തികൾ. മൈതാനമാകട്ടെ കാടുപിടിച്ച് കിടക്കുന്നു. ചുറ്റുമതിലില്ലാത്തതിനാൽ കന്നുകാലികളുടെ മേച്ചിൽപ്പുറം കൂടിയാണിവിടം. അധികൃതരെ അറിയിച്ചിട്ടും പരിഹാരമില്ലെന്നാണ് താരങ്ങളുടെ പരാതി.

2008ലാണ് ഹൈആൾട്ടിറ്റ്യൂഡ് സെന്റർ ഉദ്ഘാടനം ചെയ്യുന്നത്. ഒളിംപിക് സെന്റർ വരെ പ്രവർത്തനം തുടങ്ങുമെന്ന് വാഗ്ദ്ധാനം ഉണ്ടായെങ്കിലും  സംസ്ഥാന തലത്തിലുള്ള കായിക താരങ്ങൾക്ക് പോലും ഇത് കാര്യമായി പ്രയോജനപ്പെടുന്നില്ലെന്നതാണ് ഇപ്പോഴത്തെ അവസ്ഥ.

2013ൽ പരിശീലനത്തിനെത്തിയ കേരളത്തിന്റെ സന്തോഷ് ട്രോഫി ടീം ഇവിടെ സൗകര്യമില്ലെന്ന് പറഞ്ഞ് തിരിച്ചുപോയതും ചരിത്രം. ഇനി പ്രതീക്ഷ പുതിയ സ്പോർട്‌സ് കൗൺസിൽ ഭാരവാഹികളിലാണ്. അവർ കണ്ണ് തുറക്കുമെന്ന് പ്രതീക്ഷിക്കാം.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ജമ്മുകശ്മീർ ചാമ്പ്യൻസ് ലീ​ഗ് കളിക്കാരന്റെ ഹെൽമറ്റിൽ പലസ്തീൻ പതാക, വിവാദം; വീഡിയോ വൈറലായതോടെ നടപടി
ഇന്ത്യ പുതുവര്‍ഷത്തിലേക്ക് കടക്കുന്നത് ടി20-ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തോടെ; ടെസ്റ്റില്‍ തിരിച്ചടി