നദാലിന് ഫ്രഞ്ച് ഓപ്പണില്‍ പത്താം കിരീടം

Web Desk |  
Published : Jun 11, 2017, 11:02 PM ISTUpdated : Oct 05, 2018, 12:52 AM IST
നദാലിന് ഫ്രഞ്ച് ഓപ്പണില്‍ പത്താം കിരീടം

Synopsis

കളിമണ്‍ കോര്‍ട്ടിലെ നഷ്‌ട പ്രതാപം വീണ്ടെടുത്ത് റാഫേല്‍ നദാല്‍. ഫ്രഞ്ച് ഓപ്പണില്‍ സ്‌പാനിഷ് താരം പത്താം കിരീടം ചൂടി. ഏകപക്ഷീയമായ ഫൈനലില്‍ സ്വിസ്റ്റര്‍ലന്‍ഡിന്റെ സ്റ്റാനിസ്ലാസ് വാവ്‌രിങ്കയെയാണ് റാഫേല്‍ നദാല്‍ കീഴടക്കിയത്. സ്‌കോര്‍- 6-2, 6-3, 6-1. ഫ്രഞ്ച് ഓപ്പണില്‍ 10 കിരീടം സ്വന്തമാക്കുന്ന ഏക താരം എന്ന റെക്കോര്‍ഡുമായാണ് നദാല്‍ വെന്നിക്കൊടി പാറിച്ചത്. മല്‍സരത്തിലുടനീളം വ്യക്തമായ ആധിപത്യമാണ് മുപ്പത്തിയൊന്നുകാരനായ നദാല്‍ പുലര്‍ത്തിയത്. ടൂര്‍ണമെന്റില്‍ ഒരു സെറ്റ് പോലും നഷ്‌ടപ്പെടുത്താതെയാണ് കിരീടം ചൂടിയതെന്ന പൊന്‍തിളക്കം കൂടി നദാലിന്റെ പേരിലുണ്ട്. ടൂര്‍ണമെന്റില്‍ ഉടനീളം 35 ഗെയിമുകള്‍ മാത്രമാണ് എതിരാളികള്‍ക്ക് നദാലിനെതിരെ നേടാനായത്. 2014ല്‍ ഫ്രഞ്ച് ഓപ്പണ്‍ വിജയിച്ചതിനുശേഷം നദാല്‍ നേടുന്ന ഗ്രാന്‍സ്ലാം കിരീട വിജയമാണിത്.

റോളണ്ട് ഗാരോസില്‍ പത്താം കിരീടം ചൂടിയ നദാല്‍, പതിനഞ്ചാമത്തെ ഗ്രാന്‍സ്ലാം കിരീടം കൂടിയാണ് നേടിയത്. ഇതോടെ ഏറ്റവുമധികം ഗ്രാന്‍സ്ലാം കിരീടം നേടിയിട്ടുള്ള പുരുഷതാരങ്ങളില്‍ രണ്ടാമതെത്താനും നദാലിന് സാധിച്ചു. ഇതുവരെ പീറ്റ് സാംപ്രസിനൊപ്പം രണ്ടാം സ്ഥാനം പങ്കിടുകയായിരുന്നു നദാല്‍. 18 കിരീടം നേടിയിട്ടുള്ള റോജര്‍ ഫെഡററാണ് ഏറ്റവുമധികം ഗ്രാന്‍സ്ലാം നേടിയിട്ടുള്ള പുരുഷ താരം. 2015ലെ ഫ്രഞ്ച് ഓപ്പണ്‍ ജേതാവായിരുന്ന വാവ്‌രിങ്കയ്‌ക്ക് കലാശപ്പോരില്‍ ഒരിക്കല്‍പ്പോലും നദാലിന് വെല്ലുവിളി ഉയര്‍ത്താനായില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സഞ്ജുവിനല്ല, ലോകകപ്പില്‍ അഭിഷേകിനൊപ്പം തകര്‍ത്തടിക്കാനാവുക ഇഷാന്‍ കിഷനെന്ന് തുറന്നുപറഞ്ഞ് പരിശീലകന്‍
ഏകദിനത്തില്‍ അവസാനം കളിച്ച മത്സരത്തില്‍ സെഞ്ചുറി, പക്ഷെ ജയ്സ്വാളിനെയും കാത്തിരിക്കുന്നത് സഞ്ജുവിന്‍റെ അതേവിധി