ധ്യാന്‍ചന്ദ് ഓര്‍മ്മ പുതുക്കി ഇന്ന് ദേശീയ കായികദിനം

Web Desk |  
Published : Aug 29, 2017, 11:38 AM ISTUpdated : Oct 05, 2018, 02:14 AM IST
ധ്യാന്‍ചന്ദ് ഓര്‍മ്മ പുതുക്കി ഇന്ന് ദേശീയ കായികദിനം

Synopsis

ദില്ലി: ഹോക്കി ഇതിഹാസം മേജര്‍ ധ്യാൻചന്ദിന്‍റെ സ്മരണയിൽ രാജ്യം ഇന്ന് ദേശീയ കായിക ദിനം ആചരിക്കുന്നു. ധ്യാൻചന്ദിന് ഭാരതരത്ന നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് കേന്ദ്ര കായികമന്ത്രി വിജയ് ഗോയൽ പറഞ്ഞു. ദേശീയ കായിക പുരസ്കാരങ്ങളും ഇന്ന് വിതരണം ചെയ്യും.

1928 ആംസ്റ്റര്‍ഡം ഒളിംപിക്സ്, 32ലെ ലോസ് ആഞ്ചൽസ്, 36 ബെര്‍ലിൻ ഇന്ത്യൻ ഹോക്കിക്ക് ഹാട്രിക് ഒളിംപ്ക് സ്വര്‍ണം നേടിക്കൊടുത്ത ഇതിഹാസ താരം മേജര്‍ ധ്യാൻ ചന്ദിന് കായിക ഇന്ത്യയുടെ ആദരം. ധ്യാൻ ചന്ദിന്‍റെ പേരിലുള്ള ദില്ലിയിലെ നാഷണൽ സ്റ്റേഡിയത്തിൽ കേന്ദ്ര കായികമന്ത്രി വിജയ് ഗോയലും ആഭ്യന്തര സഹമന്ത്രി കിരൺ റിജിജുവും ധ്യാൻചന്ദ് പ്രതിമയിൽ പുഷ്പാര്‍ച്ച നടത്തി. എല്ലാ ബഹുമതിക്കൾക്കും മുകളിലാണ് ധ്യാൻചന്ദിന്‍റെ സ്ഥാനമെന്ന് കായികമന്ത്രി വിജയ് ഗോയൽ.

ദേശീയ കായിക പുരസ്കാര ജേതാക്കളും കായികദിനാചാരണത്തിൽ പങ്കെടുത്തു. ഹോക്കി മുൻ നായകൻ സര്‍ദാര്‍ സിംഗിനും പാരാ അത്‍ലറ്റ് ദേവേന്ദ്ര ജജാറിയയ്ക്കും ഖേൽരത്ന. ക്രിക്കറ്റ് താരങ്ങളായ ചേതേശ്വര്‍ പൂജരയും ഹര്‍മൻപ്രീത് കൗറും അടക്കം 17പേര്‍ക്ക് അര്‍ജുന. മലയാളി ഹോക്കി പരിശീലകൻ പി എ റാഫേൽ അടക്കം എട്ടുപേര്‍ ദ്രോണാചാര്യ നിറവിൽ. ധ്യാൻചന്ദിന് ഭാരത രത്ന നൽകുന്ന കാര്യത്തിൽ പ്രധാനമന്ത്രിയാണ് തീരുമാനമെടുക്കേണ്ടതെന്ന് വിജയ് ഗോയല്‍ പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സഞ്ജുവിനല്ല, ലോകകപ്പില്‍ അഭിഷേകിനൊപ്പം തകര്‍ത്തടിക്കാനാവുക ഇഷാന്‍ കിഷനെന്ന് തുറന്നുപറഞ്ഞ് പരിശീലകന്‍
ഏകദിനത്തില്‍ അവസാനം കളിച്ച മത്സരത്തില്‍ സെഞ്ചുറി, പക്ഷെ ജയ്സ്വാളിനെയും കാത്തിരിക്കുന്നത് സഞ്ജുവിന്‍റെ അതേവിധി