
ഒളിംപ്യൻ ഒ പി ജെയ്ഷയുൾപ്പെടെയുളള കായികതാരങ്ങൾക്ക് വീണ്ടും അവഗണന. കേരള സ്പോർട് കൗൺസിലിൽ പരിശീലക സ്ഥാനം നൽകുന്നത് കരാർ അടിസ്ഥാനത്തിൽ. സ്ഥിരനിയമനമാണ് ആഗ്രഹിച്ചതെന്നും കരാർ അടിസ്ഥാനത്തിൽ പരിശീലകയാകാനില്ലെന്നും ഒ പി ജെയ്ഷ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരള സ്പോർട്സ് കൗൺസിലിലേക്ക് പരിശീലക സ്ഥാനത്തേക്ക് ഒ പി ജെയ്ഷ, അനിൽകുമാർ, പൗലോസ് എന്നിവരെയാണ് പരിഗണിച്ചിരുന്നത്. ദേശീയ, അന്തർദേശീയ മത്സരങ്ങളിലെ മികവ് മുൻനിർത്തിയായിരുന്നു സർക്കാർ തീരുമാനം. മൂന്നൂപേരെയും ഉടൻതന്നെ പരിശീലകരായി നിയമിക്കുമെന്നും താരങ്ങൾക്ക് അറിയിപ്പ് കിട്ടിയിരുന്നു. കേരളത്തിൽ സ്ഥിരനിയമനം പ്രതീക്ഷിച്ചിരുന്ന മൂവരെയും കാത്തിരുന്നത് നിരാശപ്പെടുത്തുന്ന വാർത്ത.
നിലവിലെ സാഹചര്യത്തിൽ കരാറടിസ്ഥാനത്തിൽ പരിശീലയാകാനില്ലെന്നും തീരുമാനം നിരാശപ്പെടുത്തുന്നതെന്നും ഒ പി ജെയ്ഷ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പ്രതിസന്ധികളെ അവഗണിച്ചാണ് കേരളത്തിലേക്ക് പരിശീലകയാകാനെത്തുന്നത്. ഇത്തരം തീരുമാനങ്ങളുമായി സ്പോർട്സ് കൗൺസിൽ മുന്നോട്ട്പോയാൽ കായിക വികസനം എങ്ങനെ ലക്ഷ്യത്തിലെത്തുമെന്ന് ജെയ്ഷ ചോദിക്കുന്നു. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ കായികമന്ത്രിയെ നേരിട്ടുകാണാനിരിക്കുകയാണ് താരം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!