
തിരുവനന്തപുരം: കേരളത്തിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മധ്യപ്രദേശിന് ഒന്നാം ഇന്നിംഗ്സ് ലീഡ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം വെറും 63 റണ്‍സിന് പുറത്തായിരുന്നു. 16 റണ്‍സ് വീതമെടുത്ത അക്ഷയ് ചന്ദ്രനും വിഷ്ണു വിനോദിനും പത്ത് റണ്‍സെടുത്ത വി എ ജഗദീഷിനും മാത്രമേ രണ്ടക്കം കാണാനായുള്ളൂ. ജലജ് സക്സേനയും സഞ്ജു സാംസണും രണ്ട് റണ്‍സ് വീതമെടുത്ത് പുറത്തായി.
രോഹന്‍ പ്രേം പൂജ്യത്തിനും ക്യാപ്റ്റന്‍ സച്ചിന്‍ ബേബി ഏഴ് റണ്‍സിനും മടങ്ങി. നാല് വിക്കറ്റ് വീഴ്ത്തിയ ആവേശ് ഖാനും മൂന്ന് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് സെന്നുമാണ് കേരളത്തെ തകര്‍ത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ മധ്യപ്രദേശ് ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റിന് 161 റണ്‍സ് എന്ന നിലയിലാണ്. മധ്യപ്രദേശിന് ഇപ്പോള്‍ 98 റണ്‍സിന്‍റെ ലീഡായി.
അര്‍ദ്ധ സെഞ്ച്വറിയുമായി ക്യാപ്റ്റന്‍ നമാന്‍ ഓജയും(53) രജത്തുമാണ്(70) ക്രീസില്‍. ആര്യമാന്‍ വിക്രം ബിര്‍ള 25 റണ്‍സിന് പുറത്തായി. ജലജ് സക്സേനയും സന്ദീപ് വാര്യരുമാണ് വിക്കറ്റ് നേടിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!