
ധാക്ക: സാഫ് കപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ മാലദ്വീപിന് രണ്ട് ഗോള്‍ ലീഡ്‍. പത്തൊമ്പതാം മിനുറ്റില്‍ ഹസന്‍ നയാസിന്‍റെ പാസില്‍ ബോക്‌സിന് മധ്യത്തില്‍നിന്ന് ഇബ്രാഹിം മഹൂദി ഹുസൈനാണ് ഗോളടിക്ക് തുടക്കമിട്ടത്. ഇന്ത്യയുടെ തിരിച്ചടി ശ്രമങ്ങള്‍ വിഫലമായതോടെ മാലദ്വീപിന് 1-0 ലീഡുമായി മത്സരം ഇടവേളയ്ക്ക് പിരിഞ്ഞു.
രണ്ടാം പകുതിയില്‍ 67-ാം മിനുറ്റില്‍ അലി ഫസിറിന്‍റെ വകയായിരുന്നു മാലദ്വീപിന്‍റെ രണ്ടാം പ്രഹരം. ഹമ്‌സാത്ത് മുഹമ്മദിന്‍റെ പാസില്‍ നിന്നായിരുന്നു ഇക്കുറി വല കുലുങ്ങിയത്. എന്നാല്‍ അമിത ഗോളഘോഷത്തിന് അലിക്കെതിരെ റഫറി മഞ്ഞക്കാര്‍ഡ് പുറത്തെടുത്തു. അതേസമയം ഇന്ന് വിജയിച്ചാല്‍ ഇന്ത്യയുടെ സാഫ് കപ്പ് കിരീടനേട്ടം എട്ടിലെത്തും.
ഗ്രൂപ്പ് ഘട്ടത്തിൽ ശ്രീലങ്കയെയും മാലദ്വീപിനെയും തോൽപിച്ച ഇന്ത്യ സെമിഫൈനലിൽ പാകിസ്ഥാനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപിച്ചാണ് കലാശപ്പോരാട്ടത്തിന് ടിക്കറ്റ് ഉറപ്പിച്ചത്. നേപ്പാളിനെ കീഴടക്കിയാണ് മാലദ്വീപിന്‍റെ ഫൈനൽ പ്രവേശം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!