സഞ്ജു മിന്നി; മുംബൈയെ വീഴ്‌ത്തി ഡല്‍ഹി

Published : Apr 23, 2016, 03:30 PM ISTUpdated : Oct 05, 2018, 01:45 AM IST
സഞ്ജു മിന്നി; മുംബൈയെ വീഴ്‌ത്തി ഡല്‍ഹി

Synopsis

ദില്ലി: ഐപിഎല്ലില്‍ മലയാളി താരം സഞ്ജു സാംസണിന്റെ ബാറ്റിംഗ് മികവില്‍ കരുത്തരായ മുംബൈ ഇന്ത്യന്‍സിനെ ഡല്‍ഹി ഡെയര്‍വിള്‍സ് 10 റണ്‍സിന് കീഴടക്കി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി സഞ്ജുവിന്റെയും ഡുമിനിയുടെ ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തപ്പോള്‍ മുംബൈയുടെ മറുപടി 20  ഓവറില്‍  ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സില്‍ ഒതുങ്ങി. ക്രിസ് മോറിസ് എറിഞ്ഞ അവസാന ഓവറില്‍ 21 റണ്‍സായിരുന്നു മുംബൈയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ ഹര്‍ദ്ദീക് പാണ്ഡ്യ സിംഗിളെടുത്ത് സ്ട്രൈക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് കൈമാറി.

അടുത്ത പന്തില്‍ സിക്സറടിച്ച രോഹിത് മുംബൈയ്ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും മൂന്നാം പന്തില്‍ രണ്ട് റണ്‍സ് ഓടാനുള്ള ശ്രമത്തിനിടെ ഹര്‍ദ്ദീക് പാണ്ഡ്യയുമായി കൂട്ടിയിടിച്ച് വീണ രോഹിത് റണ്ണൗട്ടായത് മുംബൈയ്ക്ക് കനത്ത തിരിച്ചടിയായി. അവസാന മൂന്ന് പന്തില്‍ മൂന്ന് റണ്‍സ് കൂടി നേടാനെ മുംബൈയ്ക്കായുള്ളു. 65 റണ്‍സെടുത്ത രോഹിത്തും 36 റണ്‍സെടുത്ത ജോസ് ബട്‌ലറും 25 റണ്‍സെടുത്ത അംബാട്ടി റായിഡുവും ചേര്‍ന്നാണ് മുംബൈയെ ലക്ഷ്യത്തിനടുത്തെത്തിച്ചത്. എന്നാല്‍ അവസാന ഓവറുകളില്‍ ക്രീസിലുണ്ടായിട്ടും പൊള്ളാര്‍ഡിന്(18 പന്തില്‍ 19) ഒന്നും ചെയ്യാനാവാഞ്ഞത് മുംബൈയ്ക്ക് തിരിച്ചടിയായി. ദില്ലിക്കായി നാലോവറില്‍ 24 റണ്‍സ് വഴങ്ങി അമിത് മിശ്ര രണ്ടു വിക്കറ്റെടുത്തു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി സഞ്ജുവിന്റെയും(48 പന്തില്‍ 60) ഡുമിനിയുടെയും(31 പന്തില്‍ 49) അവസരോചിത ഇന്നിംഗ്സുകളുടെ കരുത്തിലാണ് മികച്ച സ്കോര്‍ കുറിച്ചത്. സഞ്ജു പുറത്തായശേഷം അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഡുമിനിയാണ് ഡല്‍ഹിയെ 150 കടത്തിയത്. ഡീകോക്കും(9), ശ്രേയസ് അയ്യരും(19), കരുണ്‍ നായരും(5) വലിയ സ്കോര്‍ നേടാനാവാതെ പുറത്തായത് ഡല്‍ഹിയുടെ സ്കോറിംഗ് വേഗം കുറച്ചിരുന്നു. മുംബൈക്കായി മക്‌ലെഗാനാഗന്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തി.

 

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

തിരുവനന്തപുരത്ത് കൺകുളിർക്കെ കാണാം ലോക ജേതാക്കളുടെ പോരാട്ടവീര്യം! സ്മൃതി, ഹർമൻ, ജെമീമ, ഷെഫാലി അടക്കം എത്തും; ശ്രീലങ്കയുമായി കാര്യവട്ടത്ത് 3 മത്സരങ്ങൾ
അടി തുടങ്ങിയത് സ്മൃതി മന്ദാന, ശേഷം വെടിക്കെട്ട് ഷെഫാലിയുടെ വക, ഇന്ത്യക്ക് മുന്നിൽ നിലംതൊടാനാകാതെ ശ്രീലങ്ക; രണ്ടാം ടി20യിലും അനായാസ ജയം