ബൗണ്ടറിക്ക് പുറത്ത് പന്തെടുക്കാന്‍ ഇനി ധരംവീര്‍ ഉണ്ടാവില്ല

Published : Oct 22, 2017, 03:55 PM ISTUpdated : Oct 04, 2018, 06:06 PM IST
ബൗണ്ടറിക്ക് പുറത്ത് പന്തെടുക്കാന്‍ ഇനി ധരംവീര്‍ ഉണ്ടാവില്ല

Synopsis

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കടുത്ത ആരാധകനും ബോള്‍ ബോയിയുമായ ധരംവീര്‍ പാലിനെ ആരാധകര്‍ മറന്നിട്ടുണ്ടാവില്ല. ഇന്ത്യയുടെ മിക്കവാറും മത്സരങ്ങളിലും ബൗണ്ടറിക്ക് പുറത്ത് ഭിന്നശേഷിക്കാരുനായ ധരംവീര്‍ പന്തെടുത്ത് കൊടുക്കാന്‍ നില്‍ക്കുന്നത് ഇന്ത്യന്‍ ആരാധകര്‍ എത്രയോ തവണ കണ്ടിട്ടുള്ളതാണ്. എന്നാല്‍ ഇന്ത്യയുടെ ഇനിയുള്ള മത്സരങ്ങളില്‍ ധരംവീറിനെ ബൗണ്ടറിക്ക് പുറത്ത് കാണാനാവില്ല. ധരംവീറിനെ ബോള്‍ ബോയി ആയി നിയോഗിക്കുന്നതിനോട് ബിസിസിഐ വിയോജിച്ചതാണ് കാരണം.

പോളിയോമൂലം കാലിന് സ്വാധീനശേഷി നഷ്ടമായ ധരംവീറിനെ ബോള്‍ ബോയി ആയി നിയോഗിക്കുന്ന ബിസിസിഐ നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. ധരംവീറിനെ ബോള്‍ ബോയി ആയി നിയോഗിക്കുന്നതിനെതിരെ ഇ-മെയിലിലും ബിസിസിഐക്ക് നിരവധി പരാതികളാണ് ലഭിച്ചത്. ഈ സാഹചര്യത്തിലാണ് ധരംവീറിനെ ബോള്‍ ബോയി ആക്കേണ്ടെന്ന് മത്സരം നടക്കുന്ന സംസ്ഥാനങ്ങളിലെ ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് ബിസിസിഐ നിര്‍ദേശം നല്‍കിയത്. എന്നാല്‍ മത്സരങ്ങള്‍ സ്റ്റേഡിയത്തിലിരുന്ന സൗജന്യമായി കാണാന്‍ ധരംവീറിന് ബിസിസിഐ അനുമതി നല്‍കിയിട്ടുണ്ട്.

ഇന്ത്യാ-ന്യൂസിലന്‍ഡ് ആദ്യ ഏകദിനം നടക്കുന്ന മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ കഴിഞ്ഞദിവസം പതിവുപോലെ ബോള്‍ ബോയിയുടെ അക്രഡിറ്റേഷനെത്തിയ ധരംവീറിന് നിരാശനായി മടങ്ങേണ്ടിവന്നിരുന്നു. മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ ധരംവീറിന് അക്രഡിറ്റേഷന്‍ അനുവദിക്കാതിരുന്നതിനെത്തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ മത്സരം കാണാനായി ഒരു ഇന്ത്യന്‍ താരം തനിക്ക് ടിക്കറ്റ് നല്‍കിയെന്ന് ധരംവീര്‍ പറഞ്ഞു. ബിസിസിഐയുടെ നടപടിയില്‍ തനിക്ക് പരാതിയില്ലെന്നും മത്സരം കാണാനായി സ്റ്റേഡിയത്തിലെത്തുമെന്നും ധരംവീര്‍ പറഞ്ഞു.

സച്ചിന്‍ അടക്കമുള്ള നിരവധി ഇന്ത്യന്‍ താരങ്ങളുടെ സുഹൃത്താണ് ധരംവീര്‍. വിടവാങ്ങല്‍ ടെസ്റ്റിനുശേഷം സച്ചിന്‍ ധരംവീറിനും തന്റെ മറ്റൊരു ആരാധകനായ സുധീര്‍ കുമാര്‍ ഗൗതമിനും സമീപമെത്തി സംസാരിച്ചിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ജമീമ റോഡ്രിഗസിന് അര്‍ധ സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ വനിതാ ടി20യില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം
ശ്രീലങ്കയെ എറിഞ്ഞ് നിയന്ത്രിച്ചു; വനിതാ ടി20യില്‍ ഇന്ത്യക്ക് 122 റണ്‍സ് വിജയലക്ഷ്യം