
കൊല്‍ക്കത്ത: ആദ്യം ബാറ്റിങ്ങില്‍.., പിന്നെ ബൗളിങ്ങില്‍. അഫ്ഗാന്‍ താരം റാഷിദ് ഖാന്‍ മിന്നിതിളങ്ങിയപ്പോള്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തോല്‍പ്പിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫൈനലില്‍ പ്രേവശിച്ചു. ഞായറാഴ്ച മുംബൈയില്‍ നടക്കുന്ന ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും. ഈഡന്‍ ഗാര്‍ഡന്‍സില്‍ 13 റണ്‍സിനായിരുന്നു ഹൈദരാബാദിന്റെ വിജയം. ടോസ് നേടിയ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് ഹൈദരാബാദിനെ ബാറ്റിങ്ങിനയച്ചു. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് നേടിയ ഹൈദരാബാദിനെതിരേ കൊല്‍ക്കത്തയ്ക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുക്കാനാണ് സാധിച്ചത്.
ക്രിസ് ലിന്‍ (31 പന്തില്‍ 48), സുനില്‍ നരെയ്ന്‍ (13 പന്തില്‍ 26), നിതീഷ് റാണ (16 പന്തില്‍ 22) എന്നിവര്‍ കൊല്‍ക്കത്തയ്ക്ക് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. 10 ഓവറില്‍ 93ന് മൂന്ന് എന്ന ശക്തമായ നിലയിലായിരുന്നു അവര്‍. എന്നാല്‍ നരെയ്ന്‍, റാണ, ലിന്‍ എന്നിവര്‍ക്കൊപ്പം റോബിന്‍ ഉത്തപ്പ (എട്ട് പന്തില്‍ 2), ദിനേശ് കാര്‍ത്തിക് (6 പന്തില്‍ 8) മടങ്ങിയതോടെ ആതിഥേയര്‍ 108ന് അഞ്ച് എന്ന നിലയിലായി. പിന്നാലെ ആന്ദ്രേ റസലും (7 പന്തില്‍ 3) നിരാശപ്പെടുത്തി. സ്‌കോര്‍ 118ന് ആറ്. ശുഭ്മാന്‍ ഗില്‍ (20 പന്തില്‍ 30) പിയൂഷ് ചൗള (12 പന്തില്‍ 12) എന്നിവര്‍ പ്രതീക്ഷ നല്‍കിയെങ്കിലും ഹൈദരാബാദ് ബൗളര്‍മാരെ മറികടക്കാനായില്ല.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് മോശമല്ലാത്ത തുടക്കമാണ് വൃദ്ധിമാന്‍ സാഹ (27 പന്തില്‍ 35)യും ശിഖര്‍ ധവാന്‍ (24 പന്തില്‍ 34) എന്നിവര്‍ നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും 56 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പിന്നീടെത്തിയവരില്‍ ഷാക്കിബ് അല്‍ ഹസന്‍ (24 പന്തില്‍ 28) ഒഴികെ മറ്റാര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (മൂന്ന് പന്തില്‍ 3), ദീപക് ഹൂഡ (19 പന്തില്‍ 19) യൂസഫ് പഠാന്‍ (ഏഴ് പന്തില്‍ മൂന്ന്), കാര്‍ലോസ് ബ്രാത്‌വെയ്റ്റ് (4 പന്തില്‍ 8) എന്നിവര്‍ പൂര്‍ണമായും നിരാശപ്പെടുത്തി. അവസാന ഓവറുകള്‍ റാഷിദ് ഖാന്റെ (10 പന്തില്‍ 34) പ്രകടനമാണ് സ്‌കോര്‍ 170 കടത്തിയത്.
കൊല്‍ക്കത്തയ്ക്ക് വേണ്ടി കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തി. സുനില്‍ നരെയ്ന്‍ പിയൂഷ് ചൗള, ശിവം മാവി എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!