ശാസ്ത്രിയോട് അപേക്ഷ അയക്കാന്‍ പറഞ്ഞത് സച്ചിന്‍; ഗാംഗുലിയുടെ തീരുമാനം നിര്‍ണായകം

Published : Jun 28, 2017, 09:44 PM ISTUpdated : Oct 04, 2018, 11:57 PM IST
ശാസ്ത്രിയോട് അപേക്ഷ അയക്കാന്‍ പറഞ്ഞത് സച്ചിന്‍; ഗാംഗുലിയുടെ തീരുമാനം നിര്‍ണായകം

Synopsis

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്‍കാന്‍ രവി ശാസ്‌ത്രിയെ പ്രേരിപ്പിച്ചത് സച്ചിനെന്ന് സൂചന.ഇതോടെ ഗാംഗുലിയുടെ നിലപാട് നിര്‍ണായകമായി. ഗാംഗുലിക്ക് എതിര്‍പ്പില്ലെങ്കില്‍ ശാസ്‌ത്രിക്ക് കോച്ചാകാം എന്നാണ് വിലയിരുത്തല്‍. ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് ക്യൂ നില്‍ക്കാന്‍ തന്നെ കിട്ടില്ലെന്നായിരുന്നു വിരാട് കോലിയോട് രവി ശാസ്‌ത്രി ആദ്യം പറഞ്ഞത്. എന്നാല്‍ ലണ്ടനിലെത്തിയ സച്ചിന്‍ ശാസ്‌ത്രിയെ നേരില്‍ കണ്ട്, ബിസിസിഐക്ക് അപേക്ഷ നല്‍കാന്‍ നിര്‍ബന്ധിച്ചെന്നാണ് സൂചന.

കോലിയുടെ താത്പര്യം മനസ്സിലാക്കിയായിരുന്നു സച്ചിന്റെ ഇടപെടല്‍. പരിശീലകനെ കണ്ടെത്താന്‍ ബിസിസിഐ ചുമതലപ്പെടുത്തിയ ക്രിക്കറ്റ് ഉപദേശകസമിതിയില്‍ അംഗമാണ് സച്ചിന്‍. മറ്റൊരംഗമായ വി വിഎസ് ലക്ഷ്മണോടും ശാസ്‌ത്രിയെ പിന്തുണക്കുന്നതായി കോലി അറിയിച്ചുകഴിഞ്ഞു. എന്നാല്‍ ശാസ്‌ത്രിയെ എതിര്‍ക്കുന്ന സൗരവ് ഗാംഗുലിയോട്  കോലി ഇക്കാര്യം പറഞ്ഞില്ല.

ശാസ്‌ത്രിയെ വെട്ടാനായി വിരേന്ദര്‍ സെവാഗിന്റെ പേര് ഗാംഗുലി മുന്നോട്ട് വച്ചേക്കും. ശാസ്‌ത്രി രംഗത്തെത്തും മുന്‍പ് കോലിയുടെ പിന്തുണ സെവാഗിനായിരുന്നു.ബിസിസിഐ ഇടക്കാല സെക്രട്ടറി അമിതാഭ് ചൗധരിയും സെവാഗിനൊപ്പമാണ്. ഇരുവിഭാഗങ്ങളും വിട്ടുവീഴ്ചയ്‌ക്ക് തയ്യാറായില്ലെങ്കില്‍, സമവായത്തിന്റെ ഭാഗമായി ടോം മൂ‍ഡി പരിശീലകനാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

കഴിഞ്ഞ തവണയും ശാസ്‌ത്രിയെ സച്ചിന്‍ പിന്തുണച്ചെങ്കിലും, കുംബ്ലെക്കായി വാദിച്ച ഗാംഗുലിയുടെ നിലപാട് ആയിരുന്നു വിജയിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

പ്രതിഫലം രണ്ടര ഇരട്ടി വര്‍ധിപ്പിച്ചു, വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് ബിസിസിഐയുടെ ക്രിസ്മസ് സമ്മാനം
അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിനിടെ ഇന്ത്യൻ താരങ്ങള്‍ മോശമായി പെരുമാറി, ആരോപണവുമായി സര്‍ഫറാസ് അഹമ്മദ്