ധോണി ലോകകപ്പ് വരെ കളിക്കണോ; മനസുതുറന്ന് സെവാഗ്

Published : Aug 27, 2017, 10:44 PM ISTUpdated : Oct 05, 2018, 02:05 AM IST
ധോണി ലോകകപ്പ് വരെ കളിക്കണോ; മനസുതുറന്ന് സെവാഗ്

Synopsis

ദില്ലി: 2019ലെ ഏകദിന ലോകകപ്പ് വരെ എംഎസ് ധോണി കളിക്കണോ എന്ന ചര്‍ച്ചകള്‍ ക്രിക്കറ്റ് ലോകത്ത് ചൂടുപിച്ച ചര്‍ച്ച നടക്കുകയാണ്. മികച്ച പ്രകടനം മാത്രമായിരിക്കും ടീമില്‍ തുടരാനുള്ള യോഗ്യതയെന്നും പൂര്‍വകാല മികവിന്റെ പേരില്‍ ആര്‍ക്കും 2019ലെ ലോകകപ്പില്‍ സ്ഥാനം ലഭിക്കില്ലെന്നും ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ വീരേന്ദര്‍ സെവാഗ് പറയുന്നത് ധോണി ആരാധകരെ ശരിക്കും സന്തോഷിപ്പിക്കും. കാരണം 2019 ലോകകപ്പിലും ധോണിയ്ക്ക് പകരം വെയ്ക്കാന്‍ മറ്റൊരാളില്ലെന്നാണ് സെവാഗിന്റെ അഭിപ്രായം. ധോണിയുടെ പകരക്കാരനെ ഇന്ത്യ ഇനിയും കണ്ടെത്തിയിട്ടില്ലെന്നും സെവാഗ് പറയുന്നു.

റിഷഭ് പന്ത് മികച്ച കളിക്കാരനാണ്. പക്ഷെ ധോണിയുടെ പകരക്കാരനാവാന്‍ പന്തിന് ഇനിയും സമയം വേണമെന്നും സെവാഗ് പറഞ്ഞു. അത് സംഭവിക്കുകയാണെങ്കില്‍ തന്നെ 2019 ലോകകപ്പിന് ശേഷമായിരിക്കുമെന്നും സെവാഗ് പറയുന്നു. അതുവരെ പന്തിന് മത്സരപരിചയം നല്‍കാനാണ് ശ്രമിക്കേണ്ടതെന്നും സെവാഗ് പറഞ്ഞു.

ധോണി റണ്ണടിക്കുന്നുണ്ടോ ഇല്ലെ എന്നൊന്നും നമ്മള്‍ നോക്കേണ്ടതില്ല. 2019 ലോകകപ്പ് വരെ ധോണി ഫിറ്റായിരിക്കാനാണ് നമ്മള്‍ ഇപ്പോള്‍ പ്രാര്‍ഥിക്കേണ്ടത്. മധ്യനിരയില്‍ ധോണിക്കുള്ള പരിചയസമ്പത്തിന് പകരംവെയ്ക്കാന്‍ മറ്റൊന്നുമില്ല. മോശം പ്രകടനങ്ങള്‍ എല്ലാക്കാലത്തും സംഭവിക്കുന്നതാണ്. കരിയറിലുടനീളം മികച്ച പ്രകടനങ്ങള്‍ മാത്രം തുടരാന്‍ ആര്‍ക്കുമാവില്ല. ബിസിനസിലെന്നതുപോലെ ചിലവര്‍ഷങ്ങളില്‍ നഷ്ടമുണ്ടാവും. ചിലപ്പോള്‍ നേട്ടവും. ധോണിയുടെ പകരക്കാരനായി കെഎല്‍ രാഹുലിനെ പരിഗണിക്കരുതെന്നും സെവാഗ് പറഞ്ഞു. ഏകദിനങ്ങളില്‍ ഒരു പാര്‍ട് ടൈം കീപ്പറല്ല വേണ്ടത്. ഒരു സ്റ്റംപിംഗോ ക്യാച്ചോ നഷ്ടമായാല്‍ അത് കളിതന്നെ കൈവിടേണ്ടിവരും.

മധ്യനിര ബാറ്റ്സ്മാന്‍മാര്‍ക്ക് കൂടുതല്‍ അവസരം നല്‍കി ലോകകപ്പ് ആവുമ്പോഴേക്കും ടീം അംഗങ്ങള്‍ക്കെല്ലാം 100 മത്സരങ്ങളുടെയെങ്കിലും പരിചയസമ്പത്ത് ഉറപ്പാക്കണമെന്നും സെവാഗ് പറഞ്ഞു.സമ്മര്‍ദ്ദഘട്ടങ്ങളെ അതിജീവിക്കാന്‍ പരിചയസമ്പത്തുകൊണ്ടേ കഴിയൂ. കേദാര്‍ ജാദവ്, മനീഷ് പാണ്ഡെ എന്നിവര്‍ക്കെല്ലാം ഇത്തരത്തില്‍ അവസരം നല്‍കണം. ടെസ്റ്റ് പരമ്പരയില്‍ 200 ഓളം ഓവര്‍ എറിഞ്ഞു തളര്‍ന്ന അശ്വിന് വിശ്രമം നല്‍കിയത് ഉചിതമായെന്നും സെവാഗ് പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഗ്രീന്‍ഫീല്‍ഡില്‍ ഷെഫാലിയുടെ വെടിക്കെട്ട്, എട്ട് വിക്കറ്റ് ജയം; ശ്രീലങ്കന്‍ വനിതകള്‍ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്
സ്മൃതി മന്ദാന മടങ്ങി, ഷെഫാലിക്ക് അര്‍ധ സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് മികച്ച തുടക്കം