ഇന്ത്യൻ ക്രിക്കറ്റ് ടീമംഗങ്ങളുടെ പ്രതിഫലം കൂട്ടണമെന്ന് വിരാട് കോലി

Published : Apr 03, 2017, 05:35 PM ISTUpdated : Oct 05, 2018, 01:13 AM IST
ഇന്ത്യൻ ക്രിക്കറ്റ് ടീമംഗങ്ങളുടെ പ്രതിഫലം കൂട്ടണമെന്ന് വിരാട് കോലി

Synopsis

ഇന്ത്യൻ ക്രിക്കറ്റ് ടീമംഗങ്ങളുടെ പ്രതിഫലം കൂട്ടണമെന്ന് ക്യാപ്റ്റൻ വിരാട് കോലി. ഇംഗ്ലണ്ടിലെയും ഓസ്ട്രേലിയയിലെയും താരങ്ങൾക്ക് വലിയ പ്രതിഫലം കിട്ടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോലിയും സംഘവും പ്രതിഫലം കൂട്ടണമെന്ന് ബിസിസിഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

സഹതാരങ്ങളുടെയും കോച്ച് അനിൽ കുംബ്ലെയുടെയും പിന്തുണയോടെയാണ് ക്യാപ്റ്റൻ വിരാട് കോലി പ്രതിഫലം കൂട്ടണമെന്ന് ബിസിസിഐയോട് ആവശ്യപ്പെട്ടത്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരന്പര വിജയത്തിന് ശേഷമായിരുന്നു ഇത്. 2017ല്‍ ഇരട്ടിയാക്കി പുതുക്കിയ  കരാർ അനുസരിച്ച് കോലിയും ധോണിയും ഉൾപ്പെട്ടെ എ ഗ്രേഡ് കളിക്കാർക്ക് രണ്ട് കോടിയും ബി ഗ്രേഡിന് ഒരു കോടിയും  സി ഗ്രേഡിന് 50 ലക്ഷവുമാണ് വാർഷിക പ്രതിഫലം. എ ഗ്രേഡിന് 5 കോടിയും ബി ഗ്രേഡിന് 3 കോടിയും സി ഗ്രേഡിന് ഒന്നരക്കോടിയുമായി പ്രതിഫലം ഉയർത്തണം. ടെസ്റ്റിനും നിശ്ചിത ഓവർ മത്സരത്തിനും ഇതേതുകയിൽ വ്യത്യസ്ത രണ്ട് കരാർവേണമെന്നും താരങ്ങൾ ആവശ്യപ്പെട്ടു.

ധോണി, പുജാര തുടങ്ങിയ താരങ്ങൾ ഏകദിനത്തിലോ ടെസ്റ്റിലോ മാത്രം കളിക്കുന്നതിനാലാണ് രണ്ട് കരാർ വേണമെന്ന നിർദേശം. രണ്ട് കരാർ നിലവിൽ വന്നാൽ കോലി, രഹാനെ, അശ്വിൻ, ജഡേജ എന്നിവർക്ക് പത്ത് കോടിരൂപ വാർഷിക  പ്രതിഫലമായി കിട്ടും. ഇതിന് പുറമെയാണ് താരങ്ങളുടെ മാച്ച് ഫീസ്.  ടെസ്റ്റിന് 15 ലക്ഷവും ഏകദിനത്തിന് ആറ് ലക്ഷവും ട്വന്‍റി 20ക്ക് മൂന്ന് ലക്ഷവുമാണ് പുതുക്കിയ മാച്ച് ഫീസ്.   2-016- 17 സാമ്പത്തിക വർഷത്തിൽ 509 കോടി രൂപയാണ് ബിസിസിഐയുടെ ലാഭം.  ഇതനുസരിച്ച് താരങ്ങളുടെ പ്രതിഫലം കുറവാണെന്ന് കോലി പറയുന്നു. മാത്രമല്ല ഓസീസ് നായകന്‍ സ്റ്റീവ്  സ്മിത്തിന് 12 കോടിയും ഇംഗ്ലീഷ് ക്യാപ്റ്റന്‍ ജോ റൂട്ടിന് 8 കോടിയും വാ‍ർഷിക പ്രതിഫലം ഉണ്ടെന്നും കോലി ചൂണ്ടിക്കാട്ടുന്നു. പ്രതിഫലം കൂട്ടുന്നകാര്യത്തിൽ
ഐപിഎൽ കഴിയും വരെ കാത്തിരിക്കണമെന്നാണ് വിനോട് റായ് അധ്യക്ഷനായ ഇടക്കാല സമിതി കോലിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് കൂട്ടത്തകര്‍ച്ച, 10 ഓവറില്‍ 5 വിക്കറ്റ് നഷ്ടം
സംഘാടകന്‍റെ വെളിപ്പെടുത്തല്‍, ഇന്ത്യയില്‍ വരാന്‍ മെസിക്ക് കൊടുത്ത കോടികളുടെ കണക്കുകള്‍ തുറന്നുപറഞ്ഞു, നികുതി മാത്രം 11 കോടി