ജയിക്കണമെങ്കില്‍ റണ്‍സടിക്കണമെന്ന് വിരാട് കോലി

Published : Jan 08, 2018, 11:17 PM ISTUpdated : Oct 05, 2018, 12:05 AM IST
ജയിക്കണമെങ്കില്‍ റണ്‍സടിക്കണമെന്ന് വിരാട് കോലി

Synopsis

കേപ്‌ടൗണ്‍: രണ്ടാം ഇന്നിംഗ്സില്‍ മികച്ച സ്കോര്‍ കണ്ടെത്താന്‍ കഴിയുന്ന ബാറ്റ്സ്മാന്‍റെ അഭാവമാണെന്ന് ഇന്ത്യയുടെ തോല്‍വിക്ക് കാരണമെന്ന് നായകന്‍ വിരാട് കോലി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ 72 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ദക്ഷിണാഫ്രിക്കയുയര്‍ത്തിയ 208 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 135ല്‍ പുറത്താവുകയായിരുന്നു.  37 റണ്‍സെടുത്ത ആര്‍ അശ്വിനാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. വിരാട് കോലി ഉള്‍പ്പെടെയുള്ള മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ക്ക് ആര്‍ക്കും 30ലധികം സ്കോര്‍ ചെയ്യാനായില്ല.

ന്യൂലന്‍ഡ്സ് പോലുള്ള പിച്ചില്‍ 20, 30 റണ്‍സു കൊണ്ട് ടീമിനെ വിജയിപ്പിക്കാനാവില്ല. ഡെയ്ല്‍ സ്റ്റെയ്ന്‍ പരിക്കേറ്റ് ബൗള്‍ ചെയ്യാതിരുന്നിട്ടും ഇന്ത്യ കീഴടങ്ങി. ഫീല്‍ഡിലും ബാറ്റിംഗിലും ഇന്ത്യ വരുത്തിയ പിഴവുകളാണ് തോല്‍വിക്ക് കാരണം. ബാറ്റ്സ്മാന്‍മാര്‍ക്ക് മികച്ച കൂട്ടുകെട്ടുകളും നിര്‍ണായകമായ റണ്‍സും കണ്ടെത്താന്‍ കഴിയണമെന്നും കോലി പറഞ്ഞു. കുറഞ്ഞ വിജയലക്ഷ്യമായിട്ടും പ്രതിരോധിക്കാതെ വരിവരിയായി ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ പവലിയനിലേക്ക് മടങ്ങുകയായിരുന്നു. 

ആദ്യ ഇന്നിംഗ്സില്‍ 93 റണ്‍സ് നേടി ടീമിനെ രക്ഷിച്ച ഹര്‍ദിക് പാണ്ഡ്യയെ പ്രശംസിക്കാന്‍ കോലി മറന്നില്ല. വിദേശ മണ്ണിലും ഹര്‍ദികില്‍ നിന്ന് മികച്ച പ്രകടനം ടീം പ്രതീക്ഷിക്കുന്നതായി കോലി പറഞ്ഞു. പേസ് ബൗളിംഗിനു മുന്നില്‍ ഇരു ടീമും വിറച്ചപ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്ക ഫിലാന്‍ഡറിലൂടെ കളി ജയിക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്സിലെ ആറ് വിക്കറ്റ് അടക്കം മത്സരത്തിലാകെ ഒന്‍പത് വിക്കറ്റുകളാണ് ഫിലാന്‍ഡര്‍ പിഴുതത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 റാങ്കിംഗ്: സഞ്ജുവിനും ഗില്ലിനും സൂര്യക്കും സ്ഥാന നഷ്ടം, ബുമ്രയുടെ റെക്കോര്‍ഡ് തകര്‍ത്ത് വരുണ്‍ ചക്രവര്‍ത്തി
'അവന് ഇനി ഒന്നും നഷ്ടപ്പെടാനില്ല, കിട്ടുന്നതെല്ലാം ബോണസ്', ശുഭ്മാൻ ഗില്ലിനെക്കുറിച്ച് മുന്‍ ചീഫ് സെലക്ടര്‍