Latest Videos

കോലിയുടെ വെല്ലുവിളിക്ക് മറുപടിയുമായി ഉസൈന്‍ ബോള്‍ട്ട്

By Web TeamFirst Published Aug 7, 2018, 11:40 AM IST
Highlights

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ വെല്ലുവിളിക്ക് മറുപടിയുമായി സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട്. ഓട്ടത്തിന്റെ കാര്യത്തിലായിരുന്നില്ല കോലി ബോള്‍ട്ടിനെ വെല്ലുവിളിച്ചത് എന്നുമാത്രം. കളിക്കുമ്പോള്‍ കാലില്‍ ധരിക്കുന്ന സ്പൈക്കിന്റെ കാര്യത്തിലായിരുന്നു ട്വിറ്ററിലൂടെ ബോള്‍ട്ടിനോട് കോലിയുടെ വെല്ലുവിളി.

ലണ്ടന്‍: ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ വെല്ലുവിളിക്ക് മറുപടിയുമായി സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട്. ഓട്ടത്തിന്റെ കാര്യത്തിലായിരുന്നില്ല കോലി ബോള്‍ട്ടിനെ വെല്ലുവിളിച്ചത് എന്നുമാത്രം. കളിക്കുമ്പോള്‍ കാലില്‍ ധരിക്കുന്ന സ്പൈക്കിന്റെ കാര്യത്തിലായിരുന്നു ട്വിറ്ററിലൂടെ ബോള്‍ട്ടിനോട് കോലിയുടെ വെല്ലുവിളി. പ്യൂമയുടെ സ്പൈക്ക് ധരിക്കാന്‍ പോകുന്ന അടുത്ത ഇന്ത്യന്‍ ക്രിക്കറ്റ് താരം ആരായിരിക്കുമെന്ന് ഊഹിച്ച് പറയാനാകുമോ എന്നായിരുന്നു ബോള്‍ട്ടിനോട് കോലി ചോദിച്ചത്. കൃത്യമായി പറഞ്ഞാല്‍ തന്റെ ഒരു ജോഡി ക്രിക്കറ്റ് സ്പൈക്കുകള്‍ സമ്മാനമായി നല്‍കാമെന്നും കോലി പറഞ്ഞു.

Yo , bet a pair of my favourite Cricket spikes, you can't guess which Indian cricketer is coming on board with next! Just caught wind of the news... 😀

— Virat Kohli (@imVkohli)

എന്നാല്‍ ആ വാര്‍ത്ത താന്‍ നേരത്തെ അറിഞ്ഞുവെന്നും തന്റെ പ്യൂമ റണ്ണിംഗ് സ്പൈക്ക്സ് അയാള്‍ക്കായി മാറ്റിവെക്കുന്നുവെന്നും ബോള്‍ട്ട് പറഞ്ഞു. അതാരാണെന്ന് എനിക്കറിയാം. അയാള്‍ അതിവേഗക്കാരനാണ്. പക്ഷെ എന്റെ അത്രയും വരില്ല. നമുക്ക് നോക്കാം ആരാണ് ഈ ബെറ്റില്‍ ജയിക്കുയെന്നായിരുന്നു ബോള്‍ട്ടിന്റെ മറുപടി.

Yow , I got the news already! I’m betting a pair of my favorite PUMA Running spikes - I know who this is! He's fast (but not as fast as me 😉). Let’s wait and see who wins. https://t.co/KKQ8SjddwE

— Usain St. Leo Bolt (@usainbolt)

ഇതാദ്യമായല്ല കോലിയും ബോള്‍ട്ടും ട്വിറ്ററിലൂടെ ആശയവിനിമയം നടത്തുന്നത്. ട്രാക്കില്‍ നിന്ന് ബോള്‍ട്ട് വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹത്തെ ക്രിക്കറ്റിലേക്ക് ക്ഷണിച്ചുകൊണ്ട് വീഡിയോ ട്വീറ്റ് ചെയ്തിരുന്നു.

Doesn't matter if it's your last competitive race, you will always be on and off the track . pic.twitter.com/9tLL8LT6e7

— Virat Kohli (@imVkohli)
click me!