ഇവരിലൊരാളാകും ട്രാക്കില്‍ ബോള്‍ട്ടിന്റെ പകരക്കാരന്‍

Published : Aug 14, 2017, 06:08 PM ISTUpdated : Oct 05, 2018, 03:38 AM IST
ഇവരിലൊരാളാകും ട്രാക്കില്‍ ബോള്‍ട്ടിന്റെ പകരക്കാരന്‍

Synopsis

ലണ്ടന്‍: ട്രാക്കൊഴിഞ്ഞ ഇതിഹാസതാരം ഉസൈന്‍ ബോള്‍ട്ടിന് പകരക്കാരനെ തേടുകയാണ് കായികലോകം. ബോള്‍ട്ട് പ്രഖ്യാപിച്ച പിന്മുറക്കാരായ നീകേര്‍ക്ക്, ഡി ഗ്രാസ് എന്നിവര്‍ക്ക് പുറമെ ഭാഗ്യമുണ്ടെങ്കില്‍ ഏഷ്യയില്‍ നിന്നുമാവാം അടുത്ത വേഗരാജാവ്. 1990 കളില്‍ മോറിസ് ഗ്രീനും ടൈസണ്‍ ഗെയും ജസ്റ്റിന്‍ ഗാറ്റ്‌ലിനും വേഗപ്പോരില്‍ മുന്‍പരായെങ്കിലും കാള്‍ ലൂയിസിന്റെ പിന്‍ഗാമിക്കായി 2008 വരെ കാത്തിരിക്കേണ്ടി വന്നു അത്‌ലറ്റിക്‌സ് ലോകത്തിന്.

ബീജിങ്ങിലെ കിളിക്കൂട്ടില്‍ തുടങ്ങിയ അശ്വമേധം, ഉസൈന്‍ ബോള്‍ട്ടിനെ കാള്‍ ലൂയീസിന് മുകളിലെത്തിച്ചു. അടുത്തതാരെന്ന ചോദ്യമുയരുമ്പോള്‍ വെല്ലുവിളിയാകുന്നതും ഒരു ദശകത്തോളം ട്രാക്കിനെ അടക്കിവാണ ബോള്‍ട്ടിന്റെ റെക്കോര്‍ഡുകള്‍ തന്നെയാണ്. ലണ്ടനില്‍ 100 മീറ്ററില്‍ ഒന്നാമനായ ജസ്റ്റ്‍ലിന്‍ ഗാറ്റ്‍ലിന് പ്രായം അനുകൂല ഘടകമല്ല. ഒരേ ദിവസം രണ്ടുതവണ  ബോള്‍ട്ടിനെ വീഴ്ത്തിയ ക്രിസ്റ്റ്യന്‍ കോള്‍മാന്‍ അമേരിക്കയുടെ അടുത്ത പ്രതീക്ഷയാണ്. ഇരുപത്തിയൊന്നാം വയസില്‍ 9.82 സെക്കന്റ് സമയം കണ്ടെത്തിക്കഴിഞ്ഞ കോള്‍മാന് വേഗപ്പോരില്‍ പരിഭ്രമമില്ലെന്ന് ലണ്ടനില്‍ തെളിയിച്ചു കഴിഞ്ഞു.

വേഗരാജാവായി ആന്റോ ഡിഗ്രാസ് വരുമെന്നായിരുന്നു അടുത്തിടെ വരെ ബോള്‍ട്ട് പറഞ്ഞിരുന്നത്. കാറ്റിന്റെ സഹായത്തോടെ 9.69 സെക്കന്റില്‍ 100 മീറ്റര്‍ ഫിനിഷ് ചെയ്തിട്ടുള്ള ഡിഗ്രാസിന് ലണ്ടന്‍ നഷ്‌ടമായെങ്കിലും അടുത്ത ലോക ചാമ്പ്യന്‍ഷിപ്പില്‍ ആത്മവിശ്വാസത്തോടെ ഇറങ്ങാം. 400 മീറ്റ‌ര്‍ ലോക റെക്കോര്‍ഡുകാരനായ വാന്‍ നിക്കേര്‍ക്ക് 100 മീറ്ററിലേക്ക് മാറുമെന്ന സൂചന നല്‍കി കഴിഞ്ഞു. 100-200 മീറ്ററുകളില്‍ അടുത്ത കോമണ്‍വെല്‍ത്ത് ഗെയിംസ് മുതല്‍ മത്സരിക്കാനാണ് ദക്ഷിണാഫ്രിക്കന്‍ താരത്തിന്‍റെ ആലോചന.

ട്രാക്കിലെ അടുത്ത സൂപ്പര്‍ താരമെന്ന ബോള്‍ട്ട് തന്നെ വിശേഷിപ്പിച്ചിട്ടുള്ള നീകെര്‍ക്കില്‍ കായിക പ്രേമികള്‍ക്കും പ്രതീക്ഷകളേറെ. ജാപ്പനീസ് സ്‌പ്രിന്ററായ അബ്ദുല്‍ ഹക്കീം സാനി ബ്രൗണ്‍ ജൂനിയര്‍ വിഭാഗത്തില്‍ ബോള്‍ട്ടിന്റെ റെക്കോഡുകള്‍ തകര്‍ത്ത് ഇപ്പോള്‍ തന്നെ താരമായി കഴിഞ്ഞു. സാനി ബ്രൗണ്‍ പ്രതീക്ഷ കാത്താല്‍ ഒരു പക്ഷേ അടുത്ത വേഗരാജാവ് ഏഷ്യയില്‍ നിന്നാവാം. അപ്രതീക്ഷിതമായി ബോള്‍ട്ട് വരവറിയിച്ചതു പോലെ കായിക ലോകം അധികം കേട്ടിട്ടില്ലാത്ത ഒരു താരം അത്‌ലറ്റിക്‌സിനെ ആവേശം കൊള്ളിക്കാനെത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ബോള്‍ട്ട പോയാലും ആവേശം നിറക്കാനുള്ള വെടിമരുന്ന് ട്രാക്കലുണ്ടാവുമെന്ന ഉറപ്പ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

കാര്യവട്ടത്ത് ഇന്ത്യൻ ജൈത്രയാത്ര! സ്മൃതി-ഷെഫാലി വെടിക്കെട്ടിന് ശ്രീലങ്കക്ക് മറുപടിയില്ല, ലോകജേതാക്കളുടെ പകിട്ട് കാട്ടി തുടർച്ചയായ നാലാം ജയം, 30 റൺസിന്
മലയാളക്കരയിൽ ബാറ്റേന്തി ചരിത്രം കുറിച്ച് സ്മൃതി മന്ദാന! 10,000 റൺസ് ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ താരം, സാക്ഷിയായി തിരുവനന്തപുരം