യുവരാജിനെയും റെയ്നയെയും തഴയാന്‍ കാരണം യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടത്

Published : Aug 17, 2017, 05:18 PM ISTUpdated : Oct 05, 2018, 03:42 AM IST
യുവരാജിനെയും റെയ്നയെയും തഴയാന്‍ കാരണം യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടത്

Synopsis

ബംഗലൂരു: ശ്രീലങ്കയ്ക്കെിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് യുവരാജ് സിംഗിനെ ഒഴിവാക്കുകയും സുരേഷ് റെയ്നയെ പരിഗണിക്കാതിരിക്കുകയും ചെയ്തതിന് കാരണം യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടതെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ടീം അംഗങ്ങളുടെ കായികക്ഷമത പരിശോധിക്കാനുള്ള പരീക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ് യോ യോ ടെസ്റ്റ്.

എന്താണ് യോ യോ ടെസ്റ്റ്

മുന്‍പ് ടീമുകള്‍ കായികക്ഷമതാ പരിശോധനയ്ക്കായി നടത്തിയിരുന്ന ബീപ് ടെസ്റ്റിന്റെ പരിഷ്‌കരിച്ച രൂപമാണ് യോ യോ ടെസ്റ്റ്. നിശ്ചിത സമയത്തിനുള്ളില്‍ രണ്ട് വരികളിലായി വെച്ചിരിക്കുന്ന കോണുകള്‍ക്കിടയിലൂടെ ഓടി ഫിനിഷ് ചെയ്യുന്നതാണ് ഇതിന്റെ രീതി. നിശ്ചിത സമയത്തിനുള്ളില്‍ ഓടിയെത്താനായില്ലെങ്കില്‍ താരം പരാജയപ്പെടും. ഓടിയെത്താനെടുക്കുന്ന സമയത്തിന്റെ അടിസ്ഥാനത്തില്‍ താരങ്ങള്‍ക്ക് പോയന്റ് നല്‍കും. കുറഞ്ഞത് 19.5 പോയന്റെങ്കിലും നേടണമെന്നാണ് വ്യവസ്ഥ.

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം അംഗങ്ങളടെ യോ യോ ടെസ്റ്റ്

ഓടിത്തെളിഞ്ഞവര്‍ കോലിയും ജഡേജയും മനീഷും

യോ യോ ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ താരങ്ങളുടെ ശരാശരി പ്രകടനം 21 പോയന്റാണ്. ഇന്ത്യന്‍ ടീമില്‍ ഈ നിലവാരത്തിലെത്താന്‍ കഴിഞ്ഞവര്‍ ക്യാപ്റ്റന്‍ വിരാട് കോലിയും രവീന്ദ്ര ജഡേജയും മനീഷ് പാണ്ഡെയും മാത്രമാണ്. മറ്റ് താരങ്ങളെല്ലാം 19.5ന് മുകളിലാണ് സ്‌കോര്‍ ചെയ്തത്. എന്നാല്‍ യുവരാജിന് നേടാനായതാകട്ടെ 16 പോയന്റ് മാത്രമാണ്.വ്യക്തമാക്കിയിരുന്നു.

ശാരീരിക ക്ഷമത സംബന്ധിച്ച നിയമങ്ങള്‍ കര്‍ശനമായി പാലിക്കുമെന്ന് നേരത്തെ കോച്ച രവി ശാസ്ത്രിയും ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദും വ്യക്തമാക്കിയിരുന്നു. നിലവിലെ ടീം ഇന്ത്യ ഫിറ്റ്‌നസ്സിന് ഏറെ പ്രധാന്യം നല്‍കുന്നുണ്ട്. ഫിറ്റ്‌നസ് ഇല്ലാത്ത കളിക്കാരെ പുറത്തിരുത്താന്‍ തന്നെയാണ് ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയുടെയും രവി ശാശാസ്ത്രിയുടേയും എംഎസ്‌കെ പ്രസാദിന്റേയും തീരുമാനം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

അണ്ടര്‍ 19 ഏകദിന ലോകകപ്പ് ടീം പ്രഖ്യാപിച്ചു, രണ്ട് മലയാളി താരങ്ങള്‍ ടീമില്‍, ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ക്യാപ്റ്റനായി വൈഭവ്
ധാക്ക ക്യാപിറ്റല്‍സ് പരിശീലകന്‍ മഹ്ബൂബ് അലി സാക്കിക്ക് ദാരുണാന്ത്യം; സംഭവം ബിപിഎല്‍ മത്സരത്തിന് തൊട്ടുമുമ്പ്