ഏറ്റവും വലിയ ബോംബ് അമേരിക്കയുടെ കൈവശമുള്ളതല്ല

Web Desk |  
Published : Apr 14, 2017, 11:15 AM ISTUpdated : Oct 05, 2018, 03:26 AM IST
ഏറ്റവും വലിയ ബോംബ് അമേരിക്കയുടെ കൈവശമുള്ളതല്ല

Synopsis

കഴിഞ്ഞ ദിവസം അഫ്ഗാനില്‍ അമേരിക്ക പ്രയോഗിച്ച ബോംബിനെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ചകളേറെയും. ബോംബുകളുടെ മാതാവ് എന്നറിയപ്പെടുന്ന ജിബിയു-43 ആണ് അമേരിക്ക ഐഎസ് മേഖലയില്‍ വര്‍ഷിച്ചത്. ആക്രമണത്തില്‍ 36 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഏകദേശം 21000 പൗണ്ട് ഭാരമുള്ള ജിബിയു-43 ആണ് ലോകത്തെ ഏറ്റവും വിനാശകരമായ ആണവേതര ബോംബ് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ അതിനേക്കാള്‍ പ്രഹരശേഷിയുള്ള ബോംബ് റഷ്യയുടെ കൈവശമുണ്ട്. 'ബോംബുകളുടെ പിതാവ്'- ഫാദര്‍ ഓഫ് ഓള്‍ ബോംബ് എന്നറിയപ്പെടുന്ന റഷ്യയുടെ കൈവശമുള്ള ബോംബിന് അമേരിക്കയുടെ കൈവശമുള്ള ജിബിയു-43നേക്കാള്‍ നാലിരട്ടി വലുപ്പവും പ്രഹരശേഷി കൂടുതലുമുണ്ട്. എന്നാല്‍ ഇത് ജിബിയു-43 പോലെ തീര്‍ത്തും പരമ്പരാഗതമായ ബോംബ് അല്ല. അതേസമയം ആണവ ബോംബുമല്ല. തെര്‍മോബാറിക് വിഭാഗത്തില്‍പ്പെട്ട ഈ ബോംബ് റേഡിയോ ആക്‌ടീവ് അല്ലെങ്കിലും ചെറിയതരത്തില്‍ ന്യൂക്ലിയര്‍ ബോംബിന്റെ തരത്തിലാണ് പ്രഹരിക്കുന്നത്. 2007ല്‍ റഷ്യ വികസിപ്പിച്ചെടുത്ത ബോംബുകളുടെ പിതാവ് - ലക്ഷ്യത്തിലേക്കുള്ള സഞ്ചാരത്തിനിടയില്‍ ജ്വലിക്കുകയും, ലക്ഷ്യം സ്ഥാനം ബാഷ്‌പീകരിക്കുകയും ചെയ്യും.

ഇരു ബോംബുകളും തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

പിണ്ഡം

ബോംബുകളുടെ മാതാവ്- 8.2 ടണ്‍, ബോംബുകളുടെ പിതാവ്- 7.1 ടണ്‍

ടിഎന്‍ടി

ബോംബുകളുടെ മാതാവ്- 11 ടണ്‍, ബോംബുകളുടെ പിതാവ്- 44 ടണ്‍

പ്രഹര പരിധി

ബോംബുകളുടെ മാതാവ്- 150 മീറ്റര്‍‍, ബോംബുകളുടെ പിതാവ്- 300 മീറ്റര്‍

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

സ്‌കാം സന്ദേശങ്ങൾ എളുപ്പം കണ്ടെത്താം, സർക്കിൾ ടു സെർച്ചും ഗൂഗിൾ ലെൻസും ഇങ്ങനെ ഉപയോഗിക്കൂ
തീപ്പിടിച്ച് മൂന്ന് കോടിയിലേറെ രൂപയുടെ നാശനഷ്‌ടം; രണ്ട് ലക്ഷത്തിലേറെ പവര്‍ ബാങ്കുകള്‍ തിരിച്ചുവിളിച്ചു