ട്രംപിന് തിരിച്ചടി; പ്രചാരണപരസ്യങ്ങള്‍ നീക്കി ഫേസ്‌ബുക്ക്

By Web TeamFirst Published Jun 19, 2020, 9:47 PM IST
Highlights

രാഷ്ട്രീയ തടവുകാരെ തിരിച്ചറിയുന്നതിന് നിരോധിത വിദ്വേഷ ഗ്രൂപ്പിന്റെ ചിഹ്നം ഉപയോഗിച്ചതിനാലാണ് ട്രംപിന്റെ പ്രചാരണ പരസ്യങ്ങള്‍ നീക്കം ചെയ്തതെന്ന് ഫേസ്‌ബുക്ക്

വാഷിംഗ്‌ടണ്‍: കമ്പനിയുടെ നയങ്ങള്‍ ലംഘിച്ചതിന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസിഡന്‍ഷ്യല്‍ പ്രചാരണം പങ്കിട്ട നിരവധി പോസ്റ്റുകള്‍ ഫേസ്ബുക്ക് നീക്കം ചെയ്തു. 'രാഷ്ട്രീയ തടവുകാരെ തിരിച്ചറിയുന്നതിന് നിരോധിത വിദ്വേഷ ഗ്രൂപ്പിന്റെ ചിഹ്നം' ഉപയോഗിച്ചതിനാലാണ് ട്രംപിന്റെ പ്രചാരണ പരസ്യങ്ങള്‍ നീക്കം ചെയ്തതെന്ന് കമ്പനി അറിയിച്ചു. പരസ്യങ്ങളില്‍ തലതിരിഞ്ഞ ചുവന്ന ത്രികോണം ഉണ്ടായിരുന്നു, അത് അവരുടെ രാഷ്ട്രീയ തടവുകാരെ തിരിച്ചറിയാന്‍ നാസികള്‍ ഉപയോഗിച്ചിരുന്നതാണത്രേ.

കുപ്രസിദ്ധമായ നാസി ചിഹ്നം ഉപയോഗിച്ചതിന് ട്രംപ് പ്രചാരണം നടത്തിയ പോസ്റ്റുകളും പരസ്യങ്ങളും ഫേസ്ബുക്ക് നീക്കം ചെയ്തുവെങ്കിലും ഇത് നാസി ചിഹ്നമല്ല, ഫാസിസ്റ്റ് വിരുദ്ധ ഗ്രൂപ്പായ ആന്റിഫ വ്യാപകമായി ഉപയോഗിക്കുന്ന ചിഹ്നമാണെന്ന് ട്രംപിന്റെ അനുയായികള്‍ പറഞ്ഞു. എന്നാല്‍ ഫേസ്ബുക്ക് ഇതു ചെവിക്കൊണ്ടിട്ടില്ല. ട്രംപിന്റെ പ്രചാരണ പരസ്യങ്ങള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമില്‍ നിന്ന് നീക്കംചെയ്യുന്നത് സ്ഥിരീകരിച്ചുകൊണ്ട്, ഫേസ്ബുക്കിന്റെ ആന്‍ഡി സ്‌റ്റോണ്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു, 'സംഘടിത വിദ്വേഷത്തിനെതിരായ ഞങ്ങളുടെ നയം ലംഘിച്ചതിന് ഈ പോസ്റ്റുകളും പരസ്യങ്ങളും നീക്കംചെയ്തു, രാഷ്ട്രീയ തടവുകാരെ തിരിച്ചറിയാന്‍ നിരോധിത വിദ്വേഷ ഗ്രൂപ്പിന്റെ ചിഹ്നം ഉപയോഗിക്കുന്നത് ഞങ്ങളുടെ നയം വിലക്കുന്നു.'

നാസി ചിഹ്നം ഉപയോഗിച്ചതിനാണ് ട്രംപിന്റെ പ്രചാരണം പിന്‍വലിച്ചതെങ്കിലും, ഇത് നാസി ചിഹ്നമല്ല, മറിച്ച് ഫാസിസ്റ്റ് വിരുദ്ധ ഗ്രൂപ്പായ ആന്റിഫ ഉപയോഗിക്കുന്ന ചിഹ്നമാണെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഫേസ്ബുക്ക് നടപടികളില്‍ നിന്നും പിന്തിരിഞ്ഞിട്ടില്ല. മിനിയാപൊളിസിലെ പൊലീസ് ജോര്‍ജ്ജ് ഫ്‌ലോയിഡിനെ ക്രൂരമായി കൊലപ്പെടുത്തിയതിന് ശേഷം ഉണ്ടായ പ്രതിഷേധത്തില്‍ ആന്റിഫ ഗ്രൂപ്പ് ഉള്‍പ്പെട്ടിരുന്നു.

'ഫേസ്ബുക്കില്‍ ഇപ്പോഴും വിപരീത ചുവന്ന ത്രികോണ ഇമോജി ഉപയോഗത്തിലുണ്ട്. അതിനാല്‍ അവര്‍ ഈ പരസ്യം മാത്രം ടാര്‍ഗെറ്റുചെയ്യുന്നത് രാഷ്ട്രീയവിദ്വേഷത്തിന്റെയോ പകപോക്കലിന്റെയോ ഭാഗമാണ്. വിദ്വേഷത്തിന്റെ ചിഹ്നങ്ങളുടെ ആന്റി ഡിഫമേഷന്‍ ലീഗിന്റെ ഡാറ്റാബേസിലും ഈ ചിത്രം ഉള്‍പ്പെടുത്തിയിട്ടില്ല, പിന്നെയെങ്ങനെ ഈ പോസ്റ്റുകള്‍ക്കെതിരേ നടപടിയെടുക്കും. ഇത് എതിര്‍ക്കപ്പെടേണ്ടതാണ്.' കാമ്പെയ്‌നിന്റെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ടിം മുര്‍തോഗ് പ്രസ്താവനയില്‍ പറഞ്ഞു. പക്ഷേ, രാഷ്ട്രീയ എതിരാളികള്‍ക്കായി വിപരീത ചുവന്ന ത്രികോണം ട്രംപ് ഉപയോഗിക്കുന്നത് അങ്ങേയറ്റം കുറ്റകരമാണെന്ന് ആന്റി ഡിഫമേഷന്‍ ലീഗ് സിഇഒ ജോനാഥന്‍ ഗ്രീന്‍ബ്ലാറ്റ് ആരോപിച്ചിരുന്നു. തടങ്കല്‍പ്പാളയങ്ങളിലെ രാഷ്ട്രീയ ഇരകളെ തിരിച്ചറിയാന്‍ നാസികള്‍ ചുവന്ന ത്രികോണങ്ങള്‍ ഉപയോഗിച്ചു. അതു കൊണ്ടു തന്നെ രാഷ്ട്രീയ എതിരാളികളെ ആക്രമിക്കാന്‍ ഇത്തരമൊരു ചിഹ്നം ഉപയോഗിക്കുന്നത് അങ്ങേയറ്റം കുറ്റകരമാണ്.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമുകളുമായുള്ള ട്രംപിന്റെ യുദ്ധം അവസാനിക്കുമെന്ന് തോന്നുന്നില്ല. അക്രമത്തിന് പ്രേരിപ്പിക്കുന്ന ട്രംപിന്റെ പോസ്റ്റ് നീക്കം ചെയ്യാത്തതിന് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ സ്വന്തം ജീവനക്കാര്‍ വരെ വിമര്‍ശിച്ചിരുന്നു. എന്നാലും, തിരിച്ചടി പിന്തുടര്‍ന്ന് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് കമ്പനി ഉള്ളടക്ക നയങ്ങള്‍ അവലോകനം ചെയ്യുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.

click me!