ക്രിക്കറ്റ് ബാറ്റിന് പകരം കോട്ട്; ഫ്ലിപ്കാര്‍ട്ടിന് ഒരു ലക്ഷം രൂപ പിഴ

Published : Oct 11, 2019, 03:53 PM ISTUpdated : Oct 11, 2019, 03:54 PM IST
ക്രിക്കറ്റ് ബാറ്റിന് പകരം കോട്ട്;  ഫ്ലിപ്കാര്‍ട്ടിന് ഒരു ലക്ഷം രൂപ പിഴ

Synopsis

പിഴയടയ്ക്കാന്‍ കാലതാമസം വരുത്തിയാല്‍ കമ്പനി വാര്‍ഷിക പലിശയായി 10 ശതമാനം അധിക തുക കൂടി നല്‍കണം.

ബെഗളൂരു: ക്രിക്കറ്റ് ബാറ്റിന് പകരം കോട്ട് നല്‍കിയ ഇ -കൊമേഴ്സ് ഭീമന്‍ ഫ്ലിപ്കാര്‍ട്ടിന് ഒരു ലക്ഷം രൂപ പിഴ. തെറ്റായ ഉല്‍പ്പന്നം നല്‍കിയതിനും ഉപഭോക്താവ് നിരന്തരം ആവശ്യപ്പെട്ടിട്ടും ഉല്‍പ്പന്നം മാറ്റി നല്‍കാത്തതിനുമാണ് പിഴ. ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയാണ് പിഴ വിധിച്ചത്. 

വാദിരരാജാ റാവു എന്ന ഉപഭോക്താവാണ് പരാതി നല്‍കിയത്. 6,074 രൂപ മുടക്കി 2017 ഏപ്രിലില്‍ ഓര്‍ഡര്‍ ചെയ്ത ക്രിക്കറ്റ് ബാറ്റിന് പകരം ഇയാള്‍ക്ക് ലഭിച്ചത് ഒരു കറുത്ത കോട്ടാണ്. ഉല്‍പ്പന്നം മാറ്റി വാങ്ങാനായി റാവു ഫ്ലിപ്കാര്‍ട്ടിനെ സമീപിച്ചു. എന്നാല്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഉല്‍പ്പന്നം മാറ്റി നല്‍കിയില്ല. തുടര്‍ന്ന് മെയ് 13 ന് റാവു നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു. 

സിഎം ചഞ്ചല, മഞ്ജുള എച്ച് എന്നിവരടങ്ങിയ ബഞ്ചാണ് ഫ്ലിപ്കാര്‍ട്ടിന് പിഴ വിധിച്ചത്. ഉപഭോക്താവിന് ആറ് ആഴ്ചയ്ക്കുള്ളില്‍ ശരിയായ ഉല്‍പ്പന്നം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. നഷ്ടപരിഹാരമായി ഉപഭോക്താവിന് 50,000 രൂപയും ഉപഭോക്താവിനെ വ‍ഞ്ചിച്ചതിന് പകരമായി ഉപഭോക്തൃ കോടതിയുടെ വെല്‍ഫയര്‍ ഫണ്ടിലേക്ക് 50,000 രൂപ അടയ്ക്കാനുമാണ് കോടതി നിര്‍ദ്ദേശിച്ചത്. ഉപഭോക്താവിന് നഷ്ടപരിഹാര തുക നല്‍കാന്‍ കമ്പനി കാലതാമസം വരുത്തുകയാണെങ്കില്‍ വാര്‍ഷിക പലിശയായി 10 ശതമാനം തുക അധികമായി നല്‍കണം.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

ഭൂമിയുടെ ഹൈഡ്രജൻ ഹാലോ പഠന ദൗത്യം ആരംഭിച്ച് നാസയുടെ കറതേര്‍സ് നിരീക്ഷണ കേന്ദ്രം
6 വർഷങ്ങളുടെ ഇടവേള, വീണ്ടും പൊട്ടിത്തെറിച്ച് ലോകത്തിലെ ഏറ്റവും വലിയ അസിഡിക് ഗീസർ, 30 അടി വരെ ഉയർന്ന് പൊന്തി ആസിഡ്