
ലണ്ടന്‍ : ലണ്ടനിലെ പ്രമുഖ പ്ലാസ്റ്റിക് സര്‍ജറി ക്ലിനിക്കില്‍ നടന്ന സൈബര്‍ ആക്രമണത്തില്‍ നിരവധി പ്രമുഖ നടിമാരുടെ നഗ്ന ചിത്രങ്ങള്‍ ചോര്‍ന്നു. ഡാര്‍ക്ക് ഓവര്‍ലോഡ് എന്ന ഹാക്കര്‍മാരാണ് ക്ലിനിക്കിലെ വിവരങ്ങള്‍ ചോര്‍ത്തി എന്നു പറഞ്ഞ് രംഗത്തെത്തിയത്. പ്രമുഖ സിനിമാ നടിമാരെല്ലാം പ്ലാസ്റ്റിക് സര്‍ജറി നടത്താനായി ഇവിടെയാണ് എത്താറ്.
നടിമാരുടേതടക്കം നിരവധിപ്പേരുടെ നഗ്നചിത്രങ്ങളും മറ്റ് വിവരങ്ങളും ചോര്‍ത്തിയെന്നും ഇവ പ്രസിദ്ധപ്പെടുത്തും എന്ന ഭീഷണിയുമായി ഹാക്കര്‍മാര്‍ രംഗത്തു വന്നിട്ടുണ്ട്. എന്നാല്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ അനുവദിക്കില്ലെന്നും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും ക്ലിനിക്ക് അധികൃതര്‍ അറിയിച്ചു.
ബ്രിട്ടന്‍ രാജ കുടുംബാഗങ്ങളുടെ ചിത്രങ്ങളും ചോര്‍ത്തപ്പെട്ടതില്‍ ഉള്‍പ്പെടുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടൊപ്പം ഹോളിവുഡ് നായികമാരുടെയും വിവിധ രാജ്യങ്ങളില്‍ നിന്നും പ്ലാസ്റ്റിക് സര്‍ജറിക്ക് എത്തിയവരുടെയും പേരുകള്‍, ചിത്രങ്ങള്‍ എന്നിവയും ചോര്‍ത്തിയതായി ഹാക്കര്‍മാര്‍ അവകാശപ്പെടുന്നു.
ശരീര ഭാഗങ്ങളില്‍ സര്‍ജറി നടത്തുന്നതിന്റെ ക്ലോസ് അപ്പ് ചിത്രങ്ങളും സര്‍ജറിക്ക് ശേഷമുള്ള ചിത്രങ്ങളും തങ്ങള്‍ക്ക് ലഭിച്ചു എന്നാണ് ഡാര്‍ക്ക് ഓവര്‍ലോഡ് അവകാശപ്പെടുന്നത്. വിവരങ്ങളും നഗ്ന ചിത്രങ്ങളും ചോര്‍ന്നതായി ക്ലിനിക്ക് അധികൃതരും സമ്മതിച്ചിട്ടുണ്ട്. സുരക്ഷിതമായാണ് വിവരങ്ങള്‍ സൂക്ഷിച്ചതെന്നും എങ്ങനെയാണ് വിവരങ്ങള്‍ ചോര്‍ന്നതെന്ന് അറിയില്ലെന്നും അവര്‍ പറഞ്ഞു
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam