പ്രധാനമന്ത്രിയുടെ ആപ്പ് ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ ചോരുന്നു

By Web DeskFirst Published Mar 24, 2018, 5:18 PM IST
Highlights
  • വ്യക്തിവിവരങ്ങള്‍ ചോരുന്ന വാര്‍ത്തകള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പോലും വാര്‍ത്തയാകുമ്പോള്‍ വിവാദത്തിലായി പ്രധാനമന്ത്രിയുടെ ആപ്പ്

ദില്ലി: വ്യക്തിവിവരങ്ങള്‍ ചോരുന്ന വാര്‍ത്തകള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പോലും വാര്‍ത്തയാകുമ്പോള്‍ വിവാദത്തിലായി പ്രധാനമന്ത്രിയുടെ ആപ്പ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആന്‍ഡ്രോയ്ഡ് ആപ്പാണ് ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ക്ക് 'ആപ്പ്' വയ്ക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ എക്സ്പ്രസ് പോലുള്ള ദേശീയ മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കിയിട്ടുണ്ട്. 

മോദിയുടെ പേരിലുളളആൻഡ്രോയ്‌ഡ് ആപ്ലിക്കേഷൻ, ഉപയോഗിക്കുന്നവരുടെ വ്യക്തി വിവരങ്ങൾ അമേരിക്കൻ കമ്പനിയായ ക്ലെവർ ടാപിന് വിവരങ്ങൾ ചോർത്തി നൽകിയതായി ഫ്രഞ്ച് ടെക് ഗവേഷകൻ എലിയട് ആന്‍റേര്‍സണ്‍ ആണ് വെളിപ്പെടുത്തിയിരിക്കുന്നത്. 

When you create a profile in the official app, all your device info (OS, network type, Carrier …) and personal data (email, photo, gender, name, …) are send without your consent to a third-party domain called https://t.co/N3zA3QeNZO. pic.twitter.com/Vey3OP6hcf

— Elliot Alderson (@fs0c131y)

മോഡിയുടെ ആപ്പില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ഉപയോക്താക്കളുടെ ഉപകരണ വിവരങ്ങളും ഒപ്പം സ്വകാര്യ വിവരങ്ങളും in.wzrkt.com എന്ന ഡൊമൈനിലേക്ക് കൈമാറുന്നുവെന്ന് ആല്‍ഡേഴ്‌സന്‍ പറയുന്നു. 

ഓപറേറ്റിങ് സോഫ്റ്റ്‌വയര്‍, നെറ്റ്‌വര്‍ക് ടൈപ്പ്, കാരിയര്‍ തുടങ്ങിയ ഡിവൈസ് വിവരങ്ങളും ഇ-മെയില്‍, ഫോട്ടോ, വയസ്സ്, പേര് തുടങ്ങിയ വ്യക്തിഗത വിവരങ്ങളുമാണ് അമേരിക്കന്‍ കമ്പനിക്ക് കൈമാറുന്നത്.

ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസിന്‍റെ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോരുന്നു എന്ന വെളിപ്പെടുത്തല്‍ നടത്തി ശ്രദ്ധേയനായ സൈബര്‍ സുരക്ഷ ഗവേഷകനാണ് എലിയട് ആന്‍റേര്‍സണ്‍. ഈ സംഭവത്തില്‍ വണ്‍പ്ലസ് പിന്നീട് കുറ്റം ഏറ്റുപറയുകയും. ഉപയോക്താക്കളോട് മാപ്പ് പറയുകയും ചെയ്തിരുന്നു. 

click me!