ടാറ്റയും ഡോകോമയും തമ്മിലുള്ള തര്‍ക്കം തീര്‍ന്നു

Published : Mar 01, 2017, 07:39 AM ISTUpdated : Oct 05, 2018, 12:58 AM IST
ടാറ്റയും ഡോകോമയും തമ്മിലുള്ള തര്‍ക്കം തീര്‍ന്നു

Synopsis

ദില്ലി: ടെലികോം കമ്പനിയായിരുന്ന ടാറ്റ ഡോകോമോയിലെ തര്‍ക്കം അവസാനിക്കുന്നു, ജപ്പാനീസ് കമ്പനിയായ എന്‍ടിടി ഡോകോമോയ്ക്ക് ടാറ്റ സണ്‍സ് 7900 കോടി നഷ്ടപരിഹാരം നല്‍കാന്‍ സമ്മതിച്ചു. കോടതിക്ക് പുറത്ത് തര്‍ക്കം ഒത്തുതീര്‍പ്പായതായി ഇരു കമ്പനികളും ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. ടാറ്റഗ്രൂപ്പിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കുന്നതിലേക്ക് വരെ നയിച്ച നിയമയുദ്ധമാണ് കോടതിക്ക് പുറത്ത് ഒത്തു തീര്‍പ്പാക്കാന്‍ ഇരുകമ്പനികളും തീരുമാനിച്ചത്.

2009 ല്‍ 26.5 ശതമാനം ഓഹരികള്‍ വാങ്ങിയാണ് ഡോകോമോ ടാറ്റ ടെലി സര്‍വ്വീസീല്‍ പങ്കാളിയാകുന്നത്. അഞ്ച് വര്‍ഷത്തിനകം പങ്കാളിത്തമുപേക്ഷിക്കേണ്ടി വന്നാല്‍ മുടക്കുമുതലിന്‍റെ പകുതിയെങ്കിലും ടാറ്റ ഗ്രൂപ്പ് നല്‍കണമെന്നായിരുന്നു കരാര്‍. ടാറ്റ ഡോകോമോ ടെലികോം സര്‍വ്വീസ് നഷ്ടമായതിനെ തുടര്‍ന്ന് 2014 ല്‍ ടോകോമോ ഓഹരികള്‍ വില്‍ക്കാന്‍ തീരുമാനിച്ചു. 

ഓഹരിയൊന്നിന് 58 രൂപ നിരക്കില്‍ 7250 കോടിരൂപ കമ്പനി നഷ്ടപരിഹാരം തേടി. എന്നാല്‍ ഓഹരി ഒന്നിന് 23.34 രൂപ നിരക്കിലേ നല്‍കാനാകൂവെന്ന നിലപാടിലായിരുന്നു ടാറ്റ.
 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

ഗോസ്റ്റ്‌പെയറിംഗ് തട്ടിപ്പ്; ഇന്ത്യയിലെ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
അടുത്ത വണ്‍പ്ലസ് അത്ഭുതം; വണ്‍പ്ലസ് 15ടി മൊബൈലിന്‍റെ ഫീച്ചറുകള്‍ ചോര്‍ന്നു