
ദില്ലി: രാജ്യത്തെ മൊബൈല്‍ കോള്‍ നിരക്കുകള്‍ കുറയ്ക്കാന്‍ സാധ്യത. ഒരു നെറ്റ് വര്‍ക്കില്‍ നിന്ന് മറ്റൊരു നെറ്റ് വര്‍ക്കിലേക്ക് വിളിക്കുമ്പോള്‍ ഈടാക്കുന്ന ഇന്റര്‍ കണക്ട് യൂസേജ് ചാര്‍ജ്ജ് (ഐ യു സ)കുറയ്ക്കാനാണ് ട്രായ് ശ്രമിക്കുന്നത് .
നിലവില്‍ 14 ശതമാനമാണ് ഐയുസി ഈടാക്കുന്നത്. എന്നാല്‍ ഇത് 7 ശതമാനമാക്കാനും പിന്നീടുള്ള ഘട്ടങ്ങളില്‍ 3 ശതമാനമാക്കി കുറയ്ക്കാനാണ് പദ്ധതയിടുന്നത്. ജിയോയുടെ വരവാണ് പുതിയ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. ജിയോ ഏത് നെറ്റ് വര്‍ക്കിലേക്കും സൗജന്യ വോയ്‌സ് കോളാണ് നല്‍കുന്നത്. ഇതോടെയാണ് ഐ യു സുവില്‍ കുറവ് വരുത്തുവാന്‍ ട്രായ് തീരുമാനിച്ചത്.
ഇതിന് മുമ്പ് വോഡഫോണ്‍ , ഐഡിയ , എയര്‍ടെല്‍ എന്നിവയും ഭീമമായ ചാര്‍ജ്ജ് ഈടാക്കിയിരുന്നു. മൊബൈല്‍ കമ്പനികള്‍ 14 ശതമാനം നിരക്ക് ഈടാക്കിയതിലൂടെ കോടികളാണ് ഐ യു സിലൂടെ നേടിയത്. കഴിഞ്ഞ വര്‍ഷം എയര്‍ടെല്‍ മാത്രം ഉപഭോക്താക്കളില്‍ നിന്ന് നേടിയത് 10,279 കോടിയാണ് . ട്രായ് നിരക്ക് കുറച്ചാല്‍ വോയ്‌സ് കോളുകള്‍ക്ക് ഇപ്പോള്‍ ഈടാക്കുന്ന നിരക്കുകള്‍ കുത്തനെ കുറയുമെന്നാണ് കണക്കു കൂട്ടല്‍.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam