
ദില്ലി: പൊതുസ്ഥലത്ത് സ്ത്രീകളെ തൊട്ടാൽ ചോദിക്കാനും പറയാനും ആരുമില്ലെന്ന ധാരണ തിരുത്താൻ അധിക സമയം വേണ്ട. ലോകപ്രശസ്ത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി (എം.ഐ.ടി)യിലെ ഗവേഷക വികസിപ്പിച്ച സ്മാർട് സ്റ്റിക്കർ സ്ത്രീകളെ അപമാനിക്കാൻ ശ്രമിക്കുന്നവരെ സ്മാർടായിട്ട് കൈകാര്യം ചെയ്യും. സ്മാർട് സ്റ്റിക്കർ അടിവസ്ത്രങ്ങളിൽ പതിച്ചുവെക്കാം. ഇത് ആപ് വഴിയോ ബ്ലൂടൂത്ത് വഴിയോ സ്ത്രീയുടെ മൊബൈലുമായി ബന്ധിപ്പിക്കാനാകും.
സ്ത്രീയുടെ വസ്ത്രഭാഗത്ത് സ്പർശിച്ചാൽ ആദ്യം മൊബൈലിൽ അലർട് വരും. നിങ്ങളുടെ അറിവോടെയാണോ സ്പർശിച്ചതെന്നായിരിക്കും അലർട്. അനുമതിയില്ലാത്ത സ്പർശനമാണെങ്കിൽ no എന്ന അമർത്തിയാൽ ഉടൻ സഹായം അഭ്യർഥിച്ചുകൊണ്ട് അഞ്ച് മൊൈബൽ നമ്പറുകളിലേക്ക് സന്ദേശം പോകും.
കൂടാതെ ഫോൺ കോളുകളും പോകുന്നു. ജി.പി.എസ് സംവിധാനത്തിലൂടെ സ്ത്രീയുടെ ലൊക്കേഷൻ കണ്ടെത്താനും. ലൈംഗിക അതിക്രമങ്ങളിൽ നിന്നും സ്ത്രീകളെ രക്ഷിക്കാനായാണ് സ്മാർട്ട് സ്റ്റിക്കർ എന്ന ഉപകരണം എം.ഐ.ടി റിസർച്ചറായ ഇന്ത്യയിൽ നിന്നുള്ള മനീഷാ മോഹനൻ വികസിപ്പിച്ചത്. സ്റ്റിക്കറിൽ നാല് പാളികൾ ഉണ്ട്. 70 പേരിലാണ് ഈ സ്റ്റിക്കർ പരീക്ഷിച്ചത്.
സ്റ്റിക്കർ ആക്ടീവ് മോഡിലേക്കും പാസീവ് മോഡിലേക്കും മാറ്റാവുന്നതാണ്. സ്ത്രീ അശ്രദ്ധയിലോ ചെറുക്കാനോ ആകാത്ത ഘട്ടത്തിൽ ആക്ടീവ് മോഡിലേക്കും പ്രതിരോധിക്കാനാവുന്ന ഘട്ടത്തിൽ പാസീവ് മോഡിലേക്കും മാറ്റുകയാണ് വേണ്ടത്. സ്റ്റിക്കറിെൻറ പ്രവർത്തനം വിശദീകരിക്കുന്ന വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam