Amelie Osborn Smith : ജീവന്‍ തിരിച്ചുകിട്ടിയത് ഭാഗ്യം, മുതലയുടെ പിടിയിൽനിന്നും അത്ഭുതകരമായി രക്ഷപ്പെട്ട യുവതി

By Web TeamFirst Published Dec 7, 2021, 11:28 AM IST
Highlights

താന്‍ വളരെ ഭാഗ്യം ചെയ്‍തവളാണ് എന്നും അതുകൊണ്ട് മാത്രമാണ് രക്ഷപ്പെടാനായത് എന്നും അവള്‍ പറയുന്നു. സംഭവം ഭാവിയില്‍ സാംബിയിയലേക്ക് പോവാതിരിക്കാനുള്ള കാരണമാവുന്നില്ല എന്നും അവള്‍ പറയുകയുണ്ടായി. 

ഒരു മുതല തന്റെ കാലിൽ മുറുകെപ്പിടിച്ച് വെള്ളത്തിനടിയിലേക്ക് വലിച്ചിടാൻ(crocodile attack) ശ്രമിച്ചതിന്റെ മാനസികവും ശാരീരികവുമായ ആഘാതത്തിൽ നിന്നും ആ യുവതി ഇനിയും കരകയറിയിട്ടില്ല. ഗുരുതരമായി പരിക്കേറ്റ ഈ കൗമാരക്കാരി ആ അനുഭവത്തെ കുറിച്ച് ഞെട്ടലോടെയും ആശ്വാസത്തോടെയും ഓര്‍ക്കുകയാണ് ഇപ്പോള്‍. 

ഹാംഷെയറിലെ ആൻഡോവർ( Andover, Hampshire) സ്വദേശിയായ അമേലി ഓസ്‌ബോൺ-സ്മിത്ത് (Amelie Osborn-Smith -18) ചൊവ്വാഴ്ചയാണ് സാംബിയയിലെ സാംബെസി നദി(Zambezi river in Zambia)യിൽ വൈറ്റ് വാട്ടർ റാഫ്റ്റിംഗ് നടത്തുന്നതിനിടെ മുതലയാല്‍ ആക്രമിക്കപ്പെട്ടത്. അവളുടെ ആരോഗ്യനില തൃപ്തികരമാണ് എങ്കിലും ആ ഞെട്ടലില്‍ നിന്നും അവള്‍ മുക്തമായിട്ടില്ല എന്നും പേടിസ്വപ്നങ്ങള്‍ ഇപ്പോഴും അവളെ അലട്ടുന്നുവെന്നും അവളുടെ കുടുംബം പറയുന്നു. ലണ്ടൻ ടീച്ചിംഗ് ഹോസ്പിറ്റലിലെ ട്രോമ യൂണിറ്റിലേക്ക് അവളെ മാറ്റിയിരിക്കുകയാണ്. 

യുകെയിലേക്കുള്ള അവളുടെ വിമാനത്തിന്റെ ചെലവും വൈദ്യചികിത്സയും അവളുടെ ഇൻഷുറൻസ് വഴിയാണ് വഹിക്കുന്നത് എന്നും, അവളുടെ കുടുംബം കൂട്ടിച്ചേർത്തു. അവളുടെ പിതാവ് ബ്രെന്റ് ഓസ്‌ബോൺ-സ്മിത്ത് തന്റെ മകൾക്കും അവളുടെ സുഹൃത്തുക്കൾക്കും ചേർന്ന് മുതലയോട് പോരാടാൻ കഴിഞ്ഞുവെന്ന് പറഞ്ഞിരുന്നു. അവളെ കൊല്ലാന്‍ തന്നെ മുതല ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 

അവളുടെ ഇടുപ്പിന് സ്ഥാനഭ്രംശം സംഭവിച്ചു, അവളുടെ വലതു കാലിന് ഗുരുതരമായി പരിക്കേറ്റു. സാംബിയയിൽ അവളെ ചികിത്സിക്കുന്ന ആശുപത്രി പുറത്തുവിട്ട ഒരു വീഡിയോയിൽ, മിസ് ഓസ്‌ബോൺ-സ്മിത്ത് തന്റെ കഷ്ടപ്പാടുകൾ വിവരിച്ചു. നിങ്ങൾക്ക് ആ സാഹചര്യത്തിൽ ശരിക്കും ചിന്തിക്കാന്‍ പോലുമാവില്ല എന്നാണ് അവള്‍ പറഞ്ഞത്. 

'നിങ്ങളുടെ ജീവിതം നിങ്ങളുടെ കണ്ണുകൾക്ക് മുന്നിൽ മിന്നിമറയുന്നത് നിങ്ങൾ കാണുന്നുവെന്ന് ആളുകൾ പറയുന്നു. പക്ഷേ നിങ്ങൾ അപ്പോള്‍ ഈ അവസ്ഥയിൽ നിന്ന് ഞാൻ എങ്ങനെ രക്ഷപ്പെടും എന്ന് മാത്രമാണ് ചിന്തിക്കുന്നത്' എന്നും അവള്‍ പറയുന്നു. താന്‍ വളരെ ഭാഗ്യം ചെയ്‍തവളാണ് എന്നും അതുകൊണ്ട് മാത്രമാണ് രക്ഷപ്പെടാനായത് എന്നും അവള്‍ പറയുന്നു. സംഭവം ഭാവിയില്‍ സാംബിയിയലേക്ക് പോവാതിരിക്കാനുള്ള കാരണമാവുന്നില്ല എന്നും അവള്‍ പറയുകയുണ്ടായി. 

“നിങ്ങളുടെ ജീവിതം ഇത്ര പെട്ടെന്ന് അവസാനിക്കുമെന്ന് എനിക്ക് ഇപ്പോൾ കാണാൻ കഴിയും” അവൾ പറഞ്ഞു. "ഇത് ക്ലീഷേ ആണെന്ന് തോന്നുന്നു, പക്ഷേ നിങ്ങൾ എല്ലാത്തിലും പശ്ചാത്തപിക്കുമെന്ന് കരുതി ജീവിക്കാൻ പോകുകയാണെങ്കിൽ, നിങ്ങൾക്ക് ഒരിക്കലും പൂർണ്ണമായ ജീവിതം ലഭിക്കാൻ പോകുന്നില്ല. ഏതെങ്കിലും ഒരു സംഭവം നിങ്ങളെ പിറകോട്ട് വലിക്കും മുമ്പ് ചെയ്യാനുള്ളതെല്ലാം ചെയ്യൂ" എന്നും അവള്‍ പറഞ്ഞു.

റാഫ്റ്റിംഗ് യാത്ര സംഘടിപ്പിച്ച കമ്പനിയായ ബുണ്ടു റാഫ്റ്റിംഗ് ഒരു പ്രസ്താവനയിൽ പറഞ്ഞു: 'മിസ് ഓസ്‌ബോൺ-സ്മിത്തിന് സംഭവിച്ചത് നിർഭാഗ്യകരമായ ഒരു അപകടമാണ് - ബുണ്ടു റാഫ്റ്റിംഗിൽ ഇത്തരത്തിലുള്ള ആദ്യത്തെ സംഭവമാണ് ഇത്. മിസ് ഓസ്‌ബോൺ-സ്മിത്തിന്റെ ക്ഷേമത്തിലും വേഗത്തിൽ സുഖം പ്രാപിക്കുന്നതിലുമാണ് ഞങ്ങള്‍ മുൻ‌ഗണന നല്‍കുന്നത്. അവൾ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെടുന്നതുവരെ അത് തുടരും' എന്നും അവര്‍ പറയുകയുണ്ടായി. 

click me!