ആയുധമേന്തിയ വിപ്ലവകാരി-വഞ്ചിനാഥ അയ്യർ|സ്വാതന്ത്ര്യസ്പർശം|India@75

ആയുധമേന്തിയ വിപ്ലവകാരി-വഞ്ചിനാഥ അയ്യർ|സ്വാതന്ത്ര്യസ്പർശം|India@75

Published : Jul 12, 2022, 09:50 AM IST

വഞ്ചിനാഥയ്യർ  പുറത്തിറങ്ങി ഒന്നാം ക്ലാസിലേക്ക് കയറി. മുന്നിൽ കളക്ടർ ആഷേ. അടുത്ത നിമിഷം മുണ്ടിൽ തിരുകിയിരുന്ന കൈത്തോക്ക് വലിച്ചൂരി ആഷെയുടെ നെറ്റിയിലേക്ക് തന്നെ നിറയൊഴിച്ചു.

ജൂൺ 17, 1911. നേരം പുലരുന്നതേയുള്ളൂ. തിരുനെൽവേലി സ്റ്റേഷനിൽ നിന്ന് ഒരു തീവണ്ടി കൊടൈക്കനാലിലേക്ക് പുറപ്പെടുകയാണ്. വണ്ടിയുടെ ഒന്നാം ക്ലാസ് കമ്പാർട്മെന്റിൽ ഒരു പ്രമുഖനും ഭാര്യയും കയറി. തിരുനെൽവേലിയിൽ ശക്തനായ കളക്ടർ റോബർട്ട് വില്യം ആഷേയും ഭാര്യ മേരിയും. കൊടൈക്കനാലിൽ മക്കളെക്കാണാൻ പോകുകയാണവർ. വണ്ടിയിലെ മൂന്നാം ക്ലാസ്സിൽ മൂന്നു തമിഴ് യുവാക്കൾ  കൂടി കയറി.  ചെങ്കോട്ടക്കാരനായ വഞ്ചിനാഥ അയ്യരും കൂട്ടുകാരും. വണ്ടി ഒമ്പതരയോടെ തൂത്തുകുടിയിലെ മണിയാച്ചിയിലെത്തിച്ചേർന്നു. വഞ്ചിനാഥയ്യർ  പുറത്തിറങ്ങി ഒന്നാം ക്ലാസിലേക്ക് കയറി. മുന്നിൽ കളക്ടർ ആഷേ. അടുത്ത നിമിഷം മുണ്ടിൽ തിരുകിയിരുന്ന കൈത്തോക്ക് വലിച്ചൂരി ആഷെയുടെ നെറ്റിയിലേക്ക് തന്നെ നിറയൊഴിച്ചു. ഉടൻ വണ്ടിയിൽ നിന്ന് ചാടിയിറങ്ങി വഞ്ചി പ്ലാറ്റ്ഫോമിലെ ശുചിമുറിയിലേക്ക് ഓടി. സംഭവം ആരെങ്കിലും അറിയുന്നതിന് മുമ്പ് തന്നെ ശുചിമുറിയിൽ നിന്ന് മറ്റൊരു വെടിയൊച്ച മുഴങ്ങി തന്റെ ലക്ഷ്യം നിറവേറ്റിയ 25 കാരൻ വഞ്ചി ബ്രിട്ടീഷ് പിടിയിലാകും മുമ്പ് ആത്മാഹുതി ചെയ്തു. ഇന്ത്യൻ ദേശീയവാദികളോട്  കടുത്ത ശത്രുത പുലർത്തിയ ആളായിരുന്നു ആഷേ. 

ബംഗാൾ വിഭജനത്തെ തുടർന്ന് അനുശീലൻ സമിതിയുടെയും ജുഗാന്തറിന്റെയും ഒക്കെ നേതൃത്വത്തിൽ അവിടെ ഉയർന്ന വിപ്ലവപ്രസ്ഥാനത്തിൽ നിന്ന് ഒരു സംഘം തമിഴ് യുവാക്കൾ പ്രചോദനം ഉൾക്കൊണ്ടിരുന്നു. ദേശീയപ്രസ്ഥാനത്തിലെ തീവ്രവാദി വിഭാഗനേതാക്കളായ ലാൽ-ബാൽ-പാൽ ത്രിത്വത്തിന്റെ ആരാധകർ. വഞ്ചിയുടെ നേതാവായിരുന്ന നീലകണ്ഠ ബ്രഹ്മചാരി, വി വി എസ് അയ്യർ, എം പി ടി ആചാര്യ, ശങ്കർ കൃഷ്ണയ്യർ, സുബ്രഹ്മണ്യ ഭാരതി, സുബ്രഹ്മണ്യ ശിവ, വി ഒ ചിദംബര പിള്ള എന്നിവരൊക്കെ ഈ തമിഴ് സാഹസികരിൽ ഉൾപ്പെട്ടു.

03:38ദണ്ഡിയാത്രയിൽ പങ്കെടുത്ത ഏക ക്രിസ്ത്യാനി-ടൈറ്റസ്‍ജി|സ്വാതന്ത്ര്യസ്പർശം|India@75
03:55 കാലത്തിനും മുന്നേ സഞ്ചരിച്ച മഹാപുരുഷന്‍; വൈകുണ്ഠസ്വാമി, സ്വാതന്ത്ര്യസ്പര്‍ശം|India@75
04:22 ഗണിതലോകം കീഴടക്കിയ പ്രതിഭാസം-ശ്രീനിവാസ രാമാനുജന്‍, സ്വാതന്ത്ര്യസ്പര്‍ശം|India@75
02:37'ഇന്‍ക്വിലാബ് സിന്ദാബാദ്' മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ്-ഹസ്രത്ത് മൊഹാനി,സ്വാതന്ത്ര്യസ്പര്‍ശം|India@75
03:51ഹിന്ദു-മുസ്ലീം ഐക്യത്തിനായി രക്തസാക്ഷിയായ പത്രപ്രവർത്തകൻ-​ഗണേഷ് ശങ്കർ വിദ്യാർത്ഥി|സ്വാതന്ത്ര്യസ്പർശം|India@75
04:24കേരളത്തിന്റെ ഭ​ഗത് സിങ്-വക്കം ഖാദർ|സ്വാതന്ത്ര്യസ്പർശം|India@75
02:46ഇന്ത്യയിലേക്ക് കടല്‍മാര്‍ഗം കണ്ടെത്തിയ ആദ്യ യൂറോപ്യന്‍- വാസ്‌കോ ഡാ ഗാമ, സ്വാതന്ത്ര്യസ്പര്‍ശം|India@75
02:09ബ്രിട്ടീഷുകാർക്കെതിരെ ആയുധമെടുത്ത പോരാളി-അഷ്‌ഫാഖുള്ള ഖാൻ|സ്വാതന്ത്ര്യസ്പർശം|India@75
02:03കർണ്ണാടക സിം​ഹം ഗംഗാധർ റാവു ദേശ്‌പാണ്ഡെ|സ്വാതന്ത്ര്യസ്പർശം|India@75
3600:00ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ ആയുധമെടുത്ത് പോരാടിയ സന്യാസിമാരും ഫക്കീര്‍മാരും|സ്വാതന്ത്ര്യസ്പർശം|India@75