Aug 24, 2019, 1:30 PM IST
അപകടസമയത്ത് ബാലഭാസ്‌കറാണ് വാഹനമോടിച്ചതെന്നുള്ള അര്‍ജുന്റെ മൊഴി കള്ളമെന്ന് ക്രൈം ബ്രാഞ്ച്. കൊല്ലത്ത് നിര്‍ത്തി ജ്യൂസ് കുടിച്ച ശേഷം താന്‍ പിന്‍ സീറ്റിലേക്ക് മാറിയെന്നാണ് അര്‍ജുന്‍ പറഞ്ഞത്. എന്നാല്‍ വാഹനമോടിച്ചയാള്‍ക്ക് സംഭവിക്കാവുന്ന പരിക്കുകളാണ് അര്‍ജുനുള്ളതെന്ന് ശാസ്ത്രീയ പരിശോധനകളില്‍ തെളിയിക്കുകയായിരുന്നു.