PC Vishnunath  : 'കൊവിഡിൻറെ മറവിൽ വൻ കൊള്ള' പി.സി.വിഷ്ണുനാഥ് സഭയിൽ

PC Vishnunath : 'കൊവിഡിൻറെ മറവിൽ വൻ കൊള്ള' പി.സി.വിഷ്ണുനാഥ് സഭയിൽ

Published : Feb 22, 2022, 07:44 PM IST

സംസ്ഥാനത്ത് കൊവിഡ് (Covid) പ്രതിരോധത്തിൻറെ മറവിൽ വലിയ കൊള്ളയാണ് നടന്നതെന്ന് പി സി വിഷ്ണുനാഥ് എംഎൽഎ (P C Vishnunath). ഇക്കാര്യത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന് (Veena George) മറുപടിയില്ല. വിഷയത്തിൽ ധനകാര്യ പരിശോധന അന്വേഷണം മാത്രം പോരാ. വിശദമായ അന്വേഷണം വേണമെന്നും വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു.ജനുവരി 30 നാണ് പിപിഇ കിറ്റ് വാങ്ങാൻ നടപടി തുടങ്ങിയത്. കെറോൺ എന്ന കമ്പനിക്ക് 325 രൂപയ്ക്കാണ് നിശ്ചയിച്ചത്. മാർച്ചിൽ അത് 525 ആയി. സാൻഫാർമ മെയിൽ 29 ന് വരുന്നു 30 ന് ഓർഡർ കൊടുക്കുന്നു. ഒറ്റ ദിവസം കൊണ്ടാണ് ഓർഡർ കൊടുത്തത്. സ്റ്റോർ പർച്ചേസ് മാനുവലിന് വിരുദ്ധമായി ഓർഡർ കൊടുത്തു. കെറോൺ എന്ന കമ്പനിയിൽ നിന്ന് 500 രൂപ വച്ച് പി പി ഇ കിറ്റ് വാങ്ങാൻ ധാരണയായി. സാൻഫാർമ എന്ന കമ്പനിക്ക് 1500 രൂപ നിരക്കു വച്ചു നൽകുകയും ചെയ്തു. ഒരേ കാലഘട്ടത്തിലാണ് ഈ വ്യത്യസ്ത നിരക്ക് ക്വാട്ട് ചെയ്തത്.ഇൻഫ്രാറെഡ് തെർമോ മീറ്റർ വാങ്ങിയത് 5390 രൂപയ്ക്ക് ആണ്. വിപണിയിൽ 1500 രൂപ വിലയുള്ളപ്പോഴാണ് കൂടിയ വിലയ്ക്ക് വാങ്ങിയത്.പലതും തട്ടിക്കൂട്ട് കമ്പനികളാണ്. തൃശൂരിലെ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥൻറെ അച്ഛൻറ പേരിലെ കമ്പനിക്കും കോടികളുടെ ഓർഡർ കിട്ടി.പഴവും പച്ചക്കറിയും നൽകുന്ന കമ്പനികൾക്കാണ് കരാർ നൽകിയത്. ഉദ്യോഗസ്ഥ തലത്തിൽ മാത്രം നടന്ന തീരുമാനങ്ങളല്ല ഇതൊന്നും എന്നും വിഷ്ണുനാഥ് ആരോപിച്ചു.ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ട് വന്ന കൊവിഡ് കാലത്തെ പർച്ചേസ് കൊള്ള സർക്കാറിനെതിരെ നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ചു.1600 കോടിയുടെ പർച്ചേസിൽ നടന്നത് വൻ അഴിമതിയാണെന്നും സമഗ്ര അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ആക്ഷേപങ്ങൾ മുൻ സർക്കാരിൻറെ കാലത്ത് ഉന്നയിച്ചതാണെന്നും ധനകാര്യപരിശോധനാ വിഭാഗം അന്വേഷിക്കുകയാണെന്നും ആരോഗ്യമന്ത്രി മറുപടി നൽകി.നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയിലായിരുന്നു പിസി വിഷ്ണുനാഥ് മുൻകൂട്ടി എഴുതി കെഎംഎസ് സിഇൽ അഴിമതി ഉന്നയിച്ചത്. ഒന്നാം കൊവിഡ് കാലത്തെ പ്രതിരോധന പ്രവർത്തനങ്ങൾക്കായി പിപിഇ കിറ്റ് ഗ്ലൗസ് ഇൻഫ്രാറെഡ് തെർമോ മീറ്റർ അടക്കമുള്ള ഉപകരണങ്ങൾ വാങ്ങിയതിലെ ക്രമക്കേട് തുറന്ന് കാണിച്ച ഏഷ്യാനെറ്റ് ന്യൂസിൻറെ കൊവിഡ് കൊള്ള പരമ്പരയാണ് പ്രതിപക്ഷം ഉന്നയിച്ചത്.

സംസ്ഥാനത്ത് കൊവിഡ് (Covid) പ്രതിരോധത്തിൻറെ മറവിൽ വലിയ കൊള്ളയാണ് നടന്നതെന്ന് പി സി വിഷ്ണുനാഥ് എംഎൽഎ (P C Vishnunath). ഇക്കാര്യത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന് (Veena George) മറുപടിയില്ല. വിഷയത്തിൽ ധനകാര്യ പരിശോധന അന്വേഷണം മാത്രം പോരാ. വിശദമായ അന്വേഷണം വേണമെന്നും വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു.ജനുവരി 30 നാണ് പിപിഇ കിറ്റ് വാങ്ങാൻ നടപടി തുടങ്ങിയത്. കെറോൺ എന്ന കമ്പനിക്ക് 325 രൂപയ്ക്കാണ് നിശ്ചയിച്ചത്. മാർച്ചിൽ അത് 525 ആയി. സാൻഫാർമ മെയിൽ 29 ന് വരുന്നു 30 ന് ഓർഡർ കൊടുക്കുന്നു. ഒറ്റ ദിവസം കൊണ്ടാണ് ഓർഡർ കൊടുത്തത്. സ്റ്റോർ പർച്ചേസ് മാനുവലിന് വിരുദ്ധമായി ഓർഡർ കൊടുത്തു. കെറോൺ എന്ന കമ്പനിയിൽ നിന്ന് 500 രൂപ വച്ച് പി പി ഇ കിറ്റ് വാങ്ങാൻ ധാരണയായി. സാൻഫാർമ എന്ന കമ്പനിക്ക് 1500 രൂപ നിരക്കു വച്ചു നൽകുകയും ചെയ്തു. ഒരേ കാലഘട്ടത്തിലാണ് ഈ വ്യത്യസ്ത നിരക്ക് ക്വാട്ട് ചെയ്തത്.ഇൻഫ്രാറെഡ് തെർമോ മീറ്റർ വാങ്ങിയത് 5390 രൂപയ്ക്ക് ആണ്. വിപണിയിൽ 1500 രൂപ വിലയുള്ളപ്പോഴാണ് കൂടിയ വിലയ്ക്ക് വാങ്ങിയത്.പലതും തട്ടിക്കൂട്ട് കമ്പനികളാണ്. തൃശൂരിലെ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥൻറെ അച്ഛൻറ പേരിലെ കമ്പനിക്കും കോടികളുടെ ഓർഡർ കിട്ടി.പഴവും പച്ചക്കറിയും നൽകുന്ന കമ്പനികൾക്കാണ് കരാർ നൽകിയത്. ഉദ്യോഗസ്ഥ തലത്തിൽ മാത്രം നടന്ന തീരുമാനങ്ങളല്ല ഇതൊന്നും എന്നും വിഷ്ണുനാഥ് ആരോപിച്ചു.ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ട് വന്ന കൊവിഡ് കാലത്തെ പർച്ചേസ് കൊള്ള സർക്കാറിനെതിരെ നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ചു.1600 കോടിയുടെ പർച്ചേസിൽ നടന്നത് വൻ അഴിമതിയാണെന്നും സമഗ്ര അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ആക്ഷേപങ്ങൾ മുൻ സർക്കാരിൻറെ കാലത്ത് ഉന്നയിച്ചതാണെന്നും ധനകാര്യപരിശോധനാ വിഭാഗം അന്വേഷിക്കുകയാണെന്നും ആരോഗ്യമന്ത്രി മറുപടി നൽകി.നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയിലായിരുന്നു പിസി വിഷ്ണുനാഥ് മുൻകൂട്ടി എഴുതി കെഎംഎസ് സിഇൽ അഴിമതി ഉന്നയിച്ചത്. ഒന്നാം കൊവിഡ് കാലത്തെ പ്രതിരോധന പ്രവർത്തനങ്ങൾക്കായി പിപിഇ കിറ്റ് ഗ്ലൗസ് ഇൻഫ്രാറെഡ് തെർമോ മീറ്റർ അടക്കമുള്ള ഉപകരണങ്ങൾ വാങ്ങിയതിലെ ക്രമക്കേട് തുറന്ന് കാണിച്ച ഏഷ്യാനെറ്റ് ന്യൂസിൻറെ കൊവിഡ് കൊള്ള പരമ്പരയാണ് പ്രതിപക്ഷം ഉന്നയിച്ചത്.

02:09തദ്ദേശ തെരഞ്ഞെടുപ്പ് ; ആദ്യഘട്ടത്തിൽ 70.91 ശതമാനം പോളിങ് രേഖപ്പെടുത്തി
03:46കൊട്ടിക്കലാശത്തിൽ ആയുധങ്ങളുമായി യുഡിഎഫ്; പൊലീസിൽ പരാതി നൽകാൻ സിപിഎം
02:43ഇടതുപക്ഷവും ബിജെപിയും ഇവിടെ ഒന്നിച്ചാണ്, അവരെ സഹായിക്കാനാണ് വിമത സ്ഥാനാർത്ഥി: റിജിൽ മാക്കുറ്റി
01:07പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു
നിലമ്പൂരിൽ നിലംപരിശാകുന്നത് ആരൊക്കെ? | Vinu V John | News Hour 02 June 2025
അൻവറിന് വിലങ്ങുതടിയായത് സതീശൻ്റെ പിടിവാശിയോ? | Abgeoth Varghese | News Hour 01 June 2025
അൻവറിന്റെ ലക്ഷ്യം യുഡിഎഫിന്റെ തോൽവിയോ? | Vinu V John | News Hour 31 May 2025
അൻവറില്ലാതെ കോൺഗ്രസിന് ഇനി ജയിക്കാനാകുമോ? | Vinu V John | News Hour 30 May 2025
കരാര്‍ വ്യവസ്ഥകള്‍ അട്ടിമറിച്ചതിന് ഉത്തരവാദി ആര്? | PG Suresh Kumar | News Hour 29 May 2025
നിലമ്പൂർ അങ്കത്തിൽ ആര് വാഴും? | Abgeoth Varghese | News Hour 25 May 2025