Aug 9, 2019, 9:14 AM IST
വയനാട് പുത്തുമലയില്‍ നാട്ടുകാരുടെ സംഘം ഒരു ഭാഗത്തും ദേശീയ സുരക്ഷാ സേന മറ്റ് വശത്തുമായി രക്ഷാപ്രവര്‍ത്തനം തുടരുന്നു. അപകടം നടക്കുന്ന സമയത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍, ടൂറിസ്റ്റുകളുള്‍പ്പെടെ നിരവധി പേര്‍ സ്ഥലത്ത് ഉണ്ടായിരുന്നു. ഒരു മണിക്കൂറിനുള്ളിലാണ് അമ്പലവും പള്ളിയും എസ്റ്റേറ്റ് തൊഴിലാളികള്‍ താമസിക്കുന്ന പാടിയുമുള്‍പ്പെടെ ഒലിച്ചുപോയത്.