കണ്ണൂരിലെ രണ്ട് 'ഹൈറിസ്‌ക്' രോഗികള്‍ക്ക് എന്തുകൊണ്ട് പ്രത്യേക പരിചരണം കിട്ടിയില്ല?

Jun 13, 2020, 8:47 AM IST

കണ്ണൂരില്‍ അടുത്തകാലത്തുണ്ടായ രണ്ട് സംഭവങ്ങള്‍ ക്വാറന്റീന്‍ സംബന്ധിച്ച ഇപ്പോഴത്തെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ശാസ്ത്രീയമാണോ എന്ന ഗൗരവമുള്ള ചോദ്യമുയര്‍ത്തുന്നു. കേന്ദ്രം ആദ്യം പറഞ്ഞ ഹൈറിസ്‌ക് കാറ്റഗറിയില്‍പ്പെടുന്ന 70 വയസു കഴിഞ്ഞ രണ്ടുപേര്‍ ജില്ലയില്‍ മരിച്ചത് കൊവിഡിന്റെ പ്രത്യേക പരിചരണം കിട്ടാതെയാണ്. ഈ രണ്ട് മരണങ്ങളും ഒഴിവാക്കാനാവുമായിരുന്നില്ലേ എന്ന് അന്വേഷിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് റീജ്യണല്‍ എഡിറ്റര്‍ കെ ഷാജഹാന്‍.