അന്താരാഷ്ട്ര ചലച്ചിത്രമേളയെക്കുറിച്ചും കലയിലെ നിലപാടുകളെക്കുറിച്ചും തുറന്നു സംസാരിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ഐഎഫ്എഫ്കെയിലൂടെയാണ് സിനിമാ വിദ്യാർത്ഥികൾ ലോകസിനിമയിലെ പുതിയ മാറ്റങ്ങൾ മനസ്സിലാക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കലാകാരനെയും കലയെയും രണ്ടായി കാണാൻ തനിക്ക് കഴിയില്ലെങ്കിലും സ്ത്രീകൾക്കെതിരെ ആക്രമണം നടത്തുന്നവർക്കെതിരെ കർശന നിലപാട് എടുക്കണമെന്നും, ഒരു കലാകാരൻ ഇല്ലെങ്കിലും കല എക്കാലവും നിലനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.