
പശ്ചിമേഷ്യ വീണ്ടും കലുഷിതമാകാനുള്ള സാധ്യതകളുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇറാന്റെ ഊർജ്ജ നിലയങ്ങളും സിവിലിയൻ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രായേലും ആക്രമണത്തിന് മുതിർന്നാൽ, പ്രത്യാഘാതം അതിരൂക്ഷമായിരിക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ ഭരണകൂടം രംഗത്തെത്തിയിരിക്കുകയാണ്.