ചർച്ചകൾ പരാജയപ്പെട്ടാൽ അമേരിക്കയുമായി നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലിന് ഇറാൻ സജ്ജമാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി Abbas Araghchi വ്യക്തമാക്കി. യുഎസ്-ഇസ്രായേൽ സഖ്യം ഇറാനെതിരെ നടത്തുന്ന നീക്കങ്ങൾ വെറും പ്രാദേശിക സംഘർഷമല്ലെന്നും, അതിന്റെ സാമ്പത്തികഭാരം സാധാരണ അമേരിക്കൻ കുടുംബങ്ങളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നതെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാനെതിരായ ഈ യുദ്ധനീക്കങ്ങളുടെ കുത്തനെ ഉയരുന്ന ചെലവ് അമേരിക്കൻ ജനങ്ങൾ തന്നെയാണ് വഹിക്കേണ്ടിവരുകയെന്ന് അരാഗ്ചി തുറന്നടിച്ചു.