
ഗാസയിൽ മാസങ്ങളായി തുടരുന്ന സംഘർഷങ്ങൾക്ക് നിർണായക വഴിത്തിരിവ് സൃഷ്ടിച്ചുകൊണ്ട് പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് രംഗത്ത് എത്തിയിരിക്കുകയാണ്. ഹമാസിന്റെ പൂർണ്ണമായ നിരായുധീകരണത്തിനും ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യത്തിന്റെ ഘട്ടം ഘട്ടമായുള്ള പിന്മാറ്റത്തിനുമാണ് ഈ പുതിയ ധാരണ ലക്ഷ്യമിടുന്നത്.